യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
text_fieldsവിട്ള, മഞ്ചേശ്വരം പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും റഹ്മാനിയ ജുമാമസ്ജിദ്ഖ ബർസ്ഥാനിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്തിത്തടുക്കയിൽ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
ബന്തിത്തടുക്കയിൽ എം. അഷ്റഫിന്റെ (44) മൃതദേഹമാണ് ബന്തിത്തടുക്ക റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽനിന്നെടുത്തത്. കാസർകോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ സുങ്കതകട്ട കന്യാനയിൽ പെട്ടിക്കട നടത്തുകയായിരുന്ന അഷ്റഫ് ഈ മാസം അഞ്ചിനാണ് മരിച്ചത്. കടയടച്ച് വീട്ടിലെത്തി അത്താഴം കഴിച്ച് കിടന്നതായിരുന്നു.
പിറ്റേന്ന് രാവിലെ മരിച്ചനിലയിലാണ് കണ്ടത്.
ഹൃദയാഘാതം മൂലം മരിച്ചു എന്ന് അഷ്റഫിന്റെ ഭാര്യ എല്ലാവരോടും പറഞ്ഞതിനെ തുടർന്ന് വൈകീട്ട് മൃതദേഹം ഖബറടക്കി. എന്നാൽ, മരണത്തിൽ സംശയം ഉണ്ടെന്ന് അഷ്റഫിന്റെ സഹോദരൻ ഇബ്രാഹിം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകി.
ഇതേത്തുടർന്ന് വിട്ള, മഞ്ചേശ്വരം പൊലീസ് ഉദ്യോഗസ്ഥർ, കാസർകോട് ആരോഗ്യ അധികൃതർ, ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ തഹസിൽദാർ, മഹല്ല് ഭാരവാഹികൾ, മംഗളൂരു യേനപോയ മെഡിക്കൽ കോളജ് ഫോറൻസിക് വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ മയ്യിത്ത് പുറത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

