Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപന്നിപ്പനി: കേരള...

പന്നിപ്പനി: കേരള അതിർത്തികളിൽ കർശന പരിശോധന

text_fields
bookmark_border
swine flu spreading
cancel
camera_altrepresentational image

മംഗളൂരു: കേരളത്തിൽ പലഭാഗങ്ങളിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തികളിൽ ജാഗ്രത. കേരള-കർണാടക ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. മൈസൂരു, ദക്ഷിണ കന്നട ജില്ലകളുമായി അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ പരിശോധന കൂടുതൽ ശക്തമാണ്.

ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി, ജാൽസൂർ, സാറഡ്ക്ക ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ പന്നികളെ ഇറക്കി തിരിച്ചുവരുന്ന വാഹനങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് ശുചീകരിച്ച ശേഷം മാത്രമേ കർണാടകയിലേക്ക് കടത്തിവിടുന്നുള്ളൂ. പന്നികളിൽ മാത്രം കാണപ്പെടുന്ന പനി മനുഷ്യരിലേക്ക് പകരില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കിഷോർ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള മൃഗങ്ങളെ കർണാടകയിലേക്ക് കടത്തിവിടരുതെന്നാണ് മൈസൂരു എച്ച്.ഡി കോട്ട ബാവലിയിൽ തഹസിൽദാർ രാമപ്പ, താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ. ടി. രവികുമാർ, മൃഗസംരക്ഷണ അസി. ഡയറക്ടർ ഡോ. പ്രസന്ന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നുള്ള തീരുമാനം. ചെക്ക് പോസ്റ്റ് രേഖകൾ പരിശോധിച്ച് തുടർദിനങ്ങളിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് നിർദേശങ്ങൾ നൽകി. കേരളത്തിൽ നിന്നുള്ള മൃഗങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കർണാടകയിലേക്ക് കടത്തിവിടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swine flucheckingKerala border
News Summary - Swine flu- checking at Kerala borders
Next Story