ബോർഡ് പരീക്ഷഫലം സുപ്രീംകോടതി തടഞ്ഞു
text_fieldsബംഗളൂരു: കർണാടകയിലെ സ്റ്റേറ്റ് ബോർഡ് സ്കൂളുകളിൽ അഞ്ച്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷഫലം തടഞ്ഞ് സുപ്രീംകോടതി. കർണാടക സർക്കാർ വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടുകയാണെന്നും സ്കൂൾ മാനേജ്മെൻറിനെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രയാസത്തിലാക്കുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്കൂളുകളിൽ 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്താൻ അനുമതി നൽകി കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് മാർച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതിയുടെ ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കി.
കർണാടക രജിസ്ട്രേഡ് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് കോടതി നടപടി. ഇതു സംബന്ധിച്ച് രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് കാണിച്ച് കർണാടക സർക്കാറിന് കോടതി നോട്ടീസും അയച്ചു. മാർച്ച് 22ന് കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധി വിദ്യാഭ്യാസ അവകാശ നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മൂല്യനിർണയം നിർത്തിവെക്കണമെന്നും ഫലം രക്ഷിതാക്കളെ അറിയിക്കരുതെന്നും പരീക്ഷഫലം ഭാവിയിൽ ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
2022 ലാണ് 5, 8 ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ സർക്കാർ പ്രഖ്യാപിച്ചത്. 9, 11 ക്ലാസുകളിലേക്ക് കഴിഞ്ഞ സെപ്റ്റംബറിലും ബോർഡ് പരീക്ഷ പ്രഖ്യാപിച്ചു. സംസ്ഥാനെത്ത എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലടക്കം ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ നടത്തണമെന്ന് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
5, 8, 9, 11 ക്ലാസുകളിൽ ബോർഡ് പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസവകുപ്പിെൻറ ഉത്തരവിനെതിരെ സ്വകാര്യ അൺഎയ്ഡഡ് സ്കൂൾ മാനേജ്മെൻറ് സംഘടനയായ ആർ.യു.പി.എസ്.എ കർണാടക ഘടകം നൽകിയ ഹരജി കർണാടക ഹൈകോടതിയുടെ സിംഗിൾ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്.
വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ് മാർച്ച് ആറിന് സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജസ്റ്റിസ് കെ.സോമശേഖർ, രാജേഷ് റായ് കെ. എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ബോർഡ് പരീക്ഷകളിൽ അനുമതി നൽകി മാർച്ച് ഏഴിന് താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ബോർഡ് പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാറിെൻറ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഇതിനെതിരെ ആർ.യു.പി.എസ്.എ സുപ്രീംകോടതിയെ സമീപിച്ചു.
ഈ ഹരജി മാർച്ച് 12ന് പരിഗണിച്ച സുപ്രീംകോടതി, ബോർഡ് പരീക്ഷകൾ അനുവദിച്ച കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ താൽക്കാലിക ഉത്തരവിന് സ്റ്റേ നൽകി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു കുട്ടിയും ബോർഡ് പരീക്ഷ പാസാകേണ്ടതില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയ
ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിേൻറതായിരുന്നു ഉത്തരവ്. ഇത്തേുടർന്ന് 5,8,9,11 വിദ്യാർഥികൾക്കുള്ള ബോർഡ് പരീക്ഷകൾ കർണാടക സർക്കാർ മാറ്റിവെച്ചിരുന്നു. മാർച്ച് 22ന് കർണാടക ഹൈകോടതി കർണാടക സർക്കാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതോടെ 5, 8, 9 ക്ലാസുകളിലെ ബോർഡ് പരീക്ഷ സംബന്ധിച്ച പരിഷ്കരിച്ച ഷെഡ്യൂൾ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻറ് ബോർഡ് (കെ.എസ്.ഇ.എ.ബി) പുറത്തുവിടുകയും മാർച്ച് 25 മുതൽ പരീക്ഷ നടത്തുകയും ചെയ്തു.
പി.യു.സി ഒന്നാം വർഷക്കാർക്ക് മുഴുവൻ വിഷയങ്ങളിലും നേരത്തേ തന്നെ ബോർഡ് പരീക്ഷ പൂർത്തിയായിട്ടുണ്ട്. എന്നാൽ, 5, 8, 9 ക്ലാസുകളിലെ രണ്ടു വിഷയങ്ങളുടെ പരീക്ഷ നടന്നതിന് പിന്നാലെയാണ് കോടതി ഇടപെടൽ വന്നത്. ഹൈകോടതിയിൽനിന്ന് അനുകൂലവിധി വന്നതോടെ ബാക്കി നാലു വിഷയങ്ങളുടെ പരീക്ഷ മാർച്ച് 25, 26, 27, 28 തീയതികളിലായി നടത്താൻ കെ.എസ്.ഇ.എ.ബി സംസ്ഥാനത്തെ സ്കൂളുകളോട് നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.