Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘മരണക്കുറി’ കഥ...

‘മരണക്കുറി’ കഥ വായനയും സംവാദവും നാളെ

text_fields
bookmark_border

ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ സംവാദത്തിന്റെ ഭാഗമായി ചെറുകഥാകൃത്ത് ഇ. സന്തോഷ് കുമാറിന്റെ ‘മരണക്കുറി’, ‘മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ’ എന്നീ കഥകളെക്കുറിച്ചുള്ള സംവാദവും വായനയും ഞായറാഴ്ച രാവിലെ 10ന് ജൂബിലി സ്കൂളിൽ (കൃഷ്ണ രാജപുര റെയിൽവേ സ്റ്റേഷൻ സമീപം) നടക്കും. എഴുത്തുകാരനും ക്രൈസ്റ്റ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഡോ. ടി.പി. വിനോദ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിതാ വേണുഗോപാൽ എന്നിവർ സന്തോഷ് കുമാറിന്റെ കഥകളെ വിലയിരുത്തുകയും സാമൂഹിക ചലനങ്ങളും കഥകളും എന്ന വിഷയം അവതരിപ്പിക്കുകയും ചെയ്യും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും.

മുൻ പ്രസിഡന്റും സാഹിത്യ വിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ ചർച്ച ഉദ്ഘാടനം ചെയ്യും. ‘മരണക്കുറി’ കഥ വായനയിലും തുടർന്ന് നടക്കുന്ന സംവാദത്തിലും എഴുത്തുകാരായ ലാലി രംഗനാഥ്, എസ്. നവീൻ, ആർ.വി. ആചാരി, രമ പ്രസന്ന പിഷാരടി, ടി.ഐ. ഭരതൻ, ജി.കെ. കലാ, സുദേവ് പുത്തൻചിറ, വി.കെ. സുരേന്ദ്രൻ, പി. ഗീത, അർച്ചന സുനിൽ, പൊന്നമ്മ ദാസ്, ടി.വി. ഗിരിജകുമാരി, എൻ.കെ. ശാന്ത, ശശികുമാർ, സതീഷ് തോട്ടശ്ശേരി, എൻ.ആർ. ബാബു, ടി.വി. മുഹമ്മദ്, ശാന്തകുമാർ എലപ്പുള്ളി, കെ. ചന്ദ്രശേഖരൻ നായർ, രതീ സുരേഷ്, സൗദാ റഹ്മാൻ, സ്മിത ജഗദീഷ്, ജിനു, വിന്നി ഗംഗാധരൻ, സംഗീത എന്നിവർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി കവിതാലാപനവും ഏർപ്പെടുത്തിയിട്ടുണ്ട്. കവിത ആലപിക്കാൻ താൽപര്യമുള്ളവർ 7259521524 എന്ന നമ്പറിലും കഥയുടെ പി.ഡി.എഫ് ആവശ്യമുള്ളവർ 9008273313 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DebateStory-Reading
News Summary - story reading and debate
Next Story