Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപാഠം ഒന്ന്:...

പാഠം ഒന്ന്: മാസ്കിൻ മറയത്ത് കോവിഡ് ജാഗ്രത

text_fields
bookmark_border
പാഠം ഒന്ന്: മാസ്കിൻ മറയത്ത് കോവിഡ് ജാഗ്രത
cancel

ബംഗളൂരു: വേനലവധിക്ക് ശേഷം കർണാടകയിലുടനീളമുള്ള സ്കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറന്നപ്പോൾ സംസ്ഥാനത്ത് അടുത്തിടെ കോവിഡ് -19 കേസുകൾ വർധിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ബംഗളൂരുവിലെ വിദ്യാർഥികൾ മാസ്ക് ധരിച്ചെത്തി.

സംസ്ഥാനത്ത് പൊതുവേ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും മാസ്ക് ധരിക്കുകയും ആശയവിനിമയ സമയത്ത് അകലം പാലിക്കുകയും ചെയ്തു. ആദ്യ ദിവസം കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ വിദ്യാർഥികളോടൊപ്പം വന്ന രക്ഷിതാക്കൾ പോലും മാസ്ക് ധരിച്ചാണ് എത്തിയത്.

ബംഗളൂരു നഗരത്തിലെ പല സ്കൂളുകളിലും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികൾ പ്രവേശന കവാടത്തിൽ വരിവരിയായി നിൽക്കുന്നത് കണ്ടു. അകലം പാലിച്ചാണ് വിദ്യാർഥികൾ പ്രവേശിച്ചത്. അവരുടെ ശരീര താപനിലയും ജീവനക്കാർ പരിശോധിച്ചു.

സംസ്ഥാനത്തെ കോവിഡ് -19 സാഹചര്യവും സ്കൂളുകൾ വീണ്ടും തുറക്കുന്നതും കണക്കിലെടുത്ത് പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് കർണാടക സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 26ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് -19 സാഹചര്യ അവലോകന യോഗത്തിന്റെ നിർദേശമനുസരിച്ച് സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായി ആരോഗ്യ കുടുംബക്ഷേമ കമീഷണർ സർക്കുലർ പുറപ്പെടുവിച്ചു.

പൂർണമായി സുഖം പ്രാപിച്ചതിനുശേഷം മാത്രമേ കുട്ടികളെ സ്കൂളിലേക്ക് അയക്കാവൂ എന്ന് അത് മാതാപിതാക്കളോട് നിർദേശിക്കുന്നു. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായി സ്‌കൂളിൽ വരുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സ്‌കൂൾ അധ്യാപകരിലും അനധ്യാപക ജീവനക്കാരിലും ഈ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉചിതമായ മുൻകരുതൽ നടപടികൾ പാലിക്കാൻ അവരെ ഉപദേശിക്കണമെന്ന് സർക്കുലറിൽ പറയുന്നു. കൈ ശുചിത്വം, ചുമ മര്യാദകൾ, മറ്റ് കോവിഡ് 19 ഉചിതമായ പെരുമാറ്റങ്ങൾ തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് ആവശ്യപ്പെടുന്നു.ഞായറാഴ്ച വൈകുന്നേരം വരെ സംസ്ഥാനത്ത് 253 കോവിഡ് സജീവ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് മരണങ്ങളും റിപ്പോട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsCovidmetro newsBanglore News
News Summary - spread of covid, stuents should well awar about precuations and safety
Next Story