Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 75 ശതമാനം സംവരണം നൽകണം; സിദ്ധരാമയ്യ

text_fields
bookmark_border
ഓരോ സമുദായത്തിന്റെയും ജനസംഖ്യക്കനുസരിച്ച് സംവരണം നൽകണം
ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 75 ശതമാനം സംവരണം നൽകണം; സിദ്ധരാമയ്യ
cancel

ബംഗളൂരു: ജാതി സെൻസസ് നടപ്പിലാക്കണമെന്നും ദലിതർ, പിന്നാക്ക സമുദായങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള സംവരണം 75 ശതമാനമായി വർധിപ്പിക്കണമെന്നും ജനസംഖ്യാടിസ്ഥാനത്തിലുള്ള തുല്യ അവസരങ്ങളില്ലാതെ ഒരു സമത്വ സമൂഹം കൈവരിക്കാൻ കഴിയില്ലെന്നും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച പറഞ്ഞു.

കർണാടക സ്റ്റേറ്റ് ബാക്ക്‌വേർഡ് കാസ്റ്റ് ഫെഡറേഷന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ജാതി സർവേ റിപ്പോർട്ട് നടപ്പിലാക്കണമെന്നും ഓരോ സമുദായത്തിന്റെയും ജനസംഖ്യക്കനുസരിച്ച് സംവരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്കെല്ലാവർക്കും സാമൂഹിക നീതി ലഭിക്കണമെങ്കിൽ, കുറഞ്ഞത് 75 ശതമാനം സംവരണം ഉണ്ടായിരിക്കണം. ദലിതർ, പിന്നാക്ക സമുദായങ്ങൾ, ന്യൂനപക്ഷങ്ങൾ - എല്ലാവർക്കും 75 ശതമാനം സംവരണം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും അവരവരുടെ ജാതിക്കും ജനസംഖ്യക്കും അനുസരിച്ച് സംവരണം ലഭിക്കുമ്പോൾ മാത്രമെ സമത്വ സമൂഹം സൃഷ്ടിക്കാൻ കഴിയൂ .രാഷ്ട്രീയ സമത്വം കൈവരിക്കുന്നതിന് ലോക്സഭയിലും നിയമസഭയിലും ജാതിയുടെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ സമാനമായ സംവരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജാതി സർവേ നടപ്പാക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മധുസൂദനൻ നായിക് നേതൃത്വം നൽകിയ പിന്നാക്ക വിഭാഗ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് താൻ അത് അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് നടപ്പാക്കുന്നതിനോ പരസ്യമാക്കുന്നതിനോ നിലവിൽ കോടതി ഉത്തരവ് തടസ്സമായിട്ടുണ്ടെന്നും ഫെഡറേഷൻ പ്രസിഡന്റ് രാമചന്ദ്രപ്പയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായങ്ങളുടെ ജനസംഖ്യയെക്കുറിച്ച് കൃത്യമായ കണക്കുകൾ ഇല്ലാത്തതിനാൽ സർവേ അനിവാര്യമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

2013-ൽ മുഖ്യമന്ത്രിയായപ്പോൾ സർവേക്ക് ഉത്തരവിട്ടിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു, എന്നാൽ തന്റെ ഭരണകാലത്ത് റിപ്പോർട്ട് പൂർത്തിയാക്കിയില്ല. തുടർന്നുള്ള സർക്കാർ റിപ്പോർട്ട് അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തുല്യതയും തുല്യ അവസരങ്ങളും നേടിയെടുക്കുന്നതുവരെ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടം തുടരണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.സമൂഹത്തിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്നിടത്തോളം, തുല്യമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടാത്തിടത്തോളം, എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകപ്പെടാത്തിടത്തോളം, പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ജാതിവ്യവസ്ഥ ചരിത്രപരമായി സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസവും അവസരങ്ങളും നിഷേധിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു.സംവരണത്തിന്റെ അഭാവം താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ സിദ്ധരാമയ്യ, വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം പിന്നാക്കാവസ്ഥയിലുള്ള സമൂഹങ്ങൾക്ക് അവസരങ്ങൾ വികസിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.

തന്റെ ഭരണകാലത്ത് സ്വീകരിച്ച നടപടികൾ എടുത്തുകാണിച്ചുകൊണ്ട്, പിന്നാക്ക വിഭാഗ വകുപ്പിന്റെ ബജറ്റ് സ്ഥാപിതമായപ്പോൾ അഞ്ച് കോടി രൂപയിൽ നിന്ന് 2026-27 ൽ 4461 കോടി രൂപയായി വർധിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ 2712 ഹോസ്റ്റലുകളിലായി 2.58 ലക്ഷം പിന്നാക്ക സമുദായ വിദ്യാർത്ഥികൾ താമസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2003 നും 2018 നും ഇടയിൽ 542 മൊറാർജി ദേശായി ഹോസ്റ്റലുകളും റെസിഡൻഷ്യൽ സ്കൂളുകളും സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഹോസ്റ്റൽ താമസം ഉറപ്പാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വിദ്യാശ്രീ പരിപാടി പ്രതിമാസം 1500 രൂപ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 806 പിന്നാക്ക സമുദായങ്ങളിൽ 752 എണ്ണത്തെയും ഫെഡറേഷൻ പ്രതിനിധീകരിക്കുന്നുണ്ടെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Siddaramaiah Demands Caste Census & 75% Reservation in Karnataka
Next Story