മരണത്തിലും യാത്രികര്‍ക്ക് സുരക്ഷയൊരുക്കി ബസ് ഡ്രൈവര്‍
text_fieldsബംഗളൂരു: ബംഗളൂരു-തുമകൂരു ദേശീയ പാതയില്‍ ഹൃദയാഘാതം അനുഭവപ്പെട്ട കെ.എസ്.ആര്.ടി.സി രാജഹംസ ബസ് ഡ്രൈവർ മരണത്തിനിടയിലും യാത്രക്കാരെ സുരക്ഷിതരാക്കി. മെജസ്റ്റിക്കില്‍നിന്നും ദാവന്കരയിലെ ഹരിഹറിലേക്ക് യാത്ര പുറപ്പെട്ട ബസിലെ ഡ്രൈവർ രാജീവ് ബിരദാറിനാണ് (50) നെലമംഗലയിലെ ജെ.എ.എസ് ടോള്‍ ഗേറ്റിനടുത്തുവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തുകയായിരുന്നു.
20 വര്‍ഷത്തിലേറെയായി കെ.എസ്.ആര്.ടി.സിയില്‍ ജീവനക്കാരനായ രാജീവിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിൽ ബസിലെ 45 യാത്രക്കാരും രക്ഷപ്പെട്ടു. യാത്രക്കാര്‍ ഹെൽപ് ലൈന്‍ നമ്പറായ 108ല്‍ വിളിക്കുകയും ഉടന്‍ ആംബുലന്‍സ് എത്തുകയും ചെയ്തുവെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജീവ് മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

