വിദ്യാലയ പരിസരങ്ങൾ പരസ്യങ്ങൾക്ക് ഉപയോഗിക്കും -വിദ്യാഭ്യാസ മന്ത്രി
text_fieldsമന്ത്രി മധു ബംഗാരപ്പ
ബംഗളൂരു: സർക്കാർ സ്കൂളുകളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളും പരിസരങ്ങളും പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് തീരുമാനിച്ചു. ദക്ഷിണ കന്നടയിൽ ഈ മാതൃക വിജയകരമായി നടപ്പിലാക്കിയതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. തീരദേശ ജില്ലയിൽ നേടിയ വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംസ്ഥാനത്തുടനീളം ഇത് നടപ്പിലാക്കാൻ വകുപ്പ് തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനുമുമ്പ് എല്ലാ പരസ്യങ്ങളും വകുപ്പ് സൂക്ഷ്മമായി പരിശോധിക്കും. പുകയില ഉൽപന്നങ്ങൾക്കും മദ്യത്തിനും വേണ്ടിയുള്ള പരസ്യങ്ങൾ അനുവദിക്കില്ല. മിക്ക സർക്കാർ സ്കൂളുകളും പ്രധാന സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നതിനാൽ പരസ്യദാതാക്കൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും അത്തരം ഇടങ്ങളിൽ വിപണനം ചെയ്യാൻ താൽപര്യപ്പെടും. ദക്ഷിണ കന്നടയിൽ ഡിജിറ്റൽ സ്ക്രീൻ ഉപയോഗിച്ച് അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സാരി ബ്രാൻഡുകൾക്ക് സ്ഥലം വാടകക്ക് നൽകുകയും ഇത് ഗണ്യമായ വരുമാനം നേടാൻ സഹായിക്കുകയും ചെയ്തിരുന്നു. അത് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നു.
ആകസ്മികമായി സ്കൂൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ തൻവീർ സേട്ട് സ്കൂളുകൾക്ക് ചുറ്റുമുള്ള സ്ഥലം പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിച്ചിരുന്നു. സ്ഥലം ഉപയോഗിക്കുന്ന കമ്പനികളോട് സ്ഥലത്തേക്ക് പ്രവേശനം ലഭിക്കുന്നതിന് പകരമായി മുഴുവൻ കോമ്പൗണ്ടും പെയിന്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, അത്തരം എല്ലാ പരസ്യങ്ങളും അവയുടെ പ്രദർശനത്തിന് അംഗീകാരം നൽകുന്നതിനുമുമ്പ് വകുപ്പ് കർശന പരിശോധനക്ക് വിധേയമാക്കിയെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

