Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമണൽ ഖനനവും...

മണൽ ഖനനവും കടത്തും; തോണികളും ലോറികളും പിടികൂടി

text_fields
bookmark_border
sand
cancel

മംഗളൂരു: ഫൽഗുനി പുഴയിൽ മണൽ ഖനനം നടത്തിയ 15 തോണികളും മണൽ കടത്തിയ രണ്ട് ടിപ്പർ ലോറികളും മംഗളൂരു ബജ്പെ പൊലീസ് പിടിച്ചെടുത്തു. 17.50 ലക്ഷം രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലർച്ചെ നാലോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് നന്ത്യയിൽ കൈകാണിച്ച് നിർത്താതെ പോയ രണ്ട് ടിപ്പർ ലോറികൾ പൊലീസ് പിന്തുടർന്നെങ്കിലും വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രണ്ട് ലോറികളിലും മണൽ നിറച്ചിരുന്നു.

ഫാൽഗുനി പുഴയിൽ ചെന്നപ്പോൾ മണൽ ഖനനത്തിൽ ഏർപ്പെട്ടവർ വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ടു. മണൽ നിറച്ച തോണി, ഭാഗികമായി നിറച്ച എട്ട് തോണികൾ, നിറക്കാൻ നിർത്തിയ ആറ് തോണികൾ കണ്ടെത്തി. ടിപ്പർ ലോറി ഉടമ കെ.വി. റിയാസ്, ഡ്രൈവർമാരായ കെ. നൗഷാദ്, വി. നൗഫൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sand miningBoatslorries
News Summary - Sand mining will also be carried out; Boats and lorries were caught
Next Story