Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ്യാജ വജ്രം നൽകി...

വ്യാജ വജ്രം നൽകി വഞ്ചിച്ചെന്ന് ജ്വല്ലറി ഉടമ; കേസെടുത്ത് പൊലീസ്

text_fields
bookmark_border
വ്യാജ വജ്രം നൽകി വഞ്ചിച്ചെന്ന് ജ്വല്ലറി ഉടമ; കേസെടുത്ത് പൊലീസ്
cancel
Listen to this Article

മംഗളൂരു: വ്യാജ വജ്രം നൽകി വഞ്ചിച്ചെന്ന ജ്വല്ലറി ഉടമയുടെ പരാതിയിൽ രണ്ടു പേർക്കെതിരെ മംഗളൂരു നോർത്ത് പൊലീസ് കേസെടുത്തു. അരുൺ ഷെട്ടിയുടെ പരാതിയിൽ കെ. അഷ്റഫ്, എം. മഹബൂബ് എന്നിവർക്കെതിരെയാണ് കേസ്.

കഴിഞ്ഞ മാസം ഏഴിന് അഷ്‌റഫ് പരാതിക്കാരന്റെ ജ്വല്ലറി സന്ദർശിച്ച് മൂന്ന് കാരറ്റ് വജ്രം കാണിച്ച് 18 ലക്ഷം രൂപക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നതായി പറഞ്ഞു. പിന്നീട് 14ന് അഷ്‌റഫ് അകന്ന ബന്ധുവായ മെഹബൂബിനെ കടയിലേക്ക് അയച്ചു. അയാൾ രണ്ട് കാരറ്റ് വജ്രം കാണിച്ച് ആറ് ലക്ഷം രൂപ വിലയുള്ളതാണെന്ന് പറഞ്ഞു.

വജ്രങ്ങളുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതിന് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ സർട്ടിഫിക്കറ്റുകളും കൈമാറി. എന്നാൽ, പരാതിക്കാരൻ കല്ലുകൾ പരിശോധിച്ചപ്പോൾ അവ കൃത്രിമമാണെന്നും ജി.ഐ.എ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ രേഖകൾ സൃഷ്ടിച്ചതിനും വ്യാജ വജ്രം നൽകി വഞ്ചിക്കാൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Caseallegationfake diamonds
News Summary - police took case on fake diamond allegation
Next Story