ഹെൽമറ്റ് ധരിക്കാത്ത യുവാവിനെയും മാതാവിനെയും പൊലീസ് മർദിച്ചു
text_fieldsഹൃശികേശ്,സുശീല
ബംഗളൂരു: ബെളഗാവി ചിക്കോടി താലൂക്കിലെ അങ്കലി ഗ്രാമത്തിൽ ഹെൽമറ്റ് ധരിക്കാത്തതിന് ബൈക്ക് ഓടിച്ച യുവാവിനെയും മാതാവിനെയും പൊലീസ് തടഞ്ഞ് മർദിച്ചതായി പരാതി. പരിക്കേറ്റ ഹൃഷികേശ് ലിംബിഗിദാദും(28) മാതാവ് സുശീലയും(48) മഹാരാഷ്ട്രയിലെ സാംഗ്ലിയിൽനിന്ന് ചിക്കോടിയിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു.
ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് അവരെ തടഞ്ഞ് ചോദ്യം ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ ലിംബിഗിദാദിനെ ആക്രമിക്കാൻ തുടങ്ങിയ പൊലീസുകാർ സുശീല ഇടപെടാൻ ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. സുശീലയെ ചവിട്ടുകയും ലിംബിഗിദാദിന്റെ ഷർട്ട് വലിച്ചുകീറിയശേഷം ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ലിംബിഗിദാദ് കുഴഞ്ഞുവീഴുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

