യുവതിയുടെ മൃതദേഹം കിണറ്റിൽ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
text_fieldsഭാരതിയും വിജയും
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഭാരതിയെ (28) കാണാനില്ലെന്ന് ഒന്നര മാസം മുമ്പ് കടൂർ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് വിജയ്, പിതാവ് ഗോവിന്ദപ്പ, മാതാവ് തായമ്മ എന്നിവർ പരാതി നൽകിയിരുന്നു.
വിജയും ഭാരതിയും തമ്മിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൃഷിയിടത്തിലെ ഉപയോഗിക്കാത്ത കുഴൽക്കിണറിൽ മൃതദേഹം താഴ്ത്തുകയും കുറ്റകൃത്യം മറച്ചുവെക്കാൻ ദ്വാരം അടക്കുകയും ചെയ്തു. വിജയുടെ മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

