Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊലീസുകാർക്ക്...

പൊലീസുകാർക്ക് അവധി നൽകില്ല -ആഭ്യന്തര മന്ത്രി

text_fields
bookmark_border
പൊലീസുകാർക്ക് അവധി നൽകില്ല -ആഭ്യന്തര മന്ത്രി
cancel

ബംഗളൂരു: രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ശനിയാഴ്ച പറഞ്ഞു. സാധാരണ നില എപ്പോൾ തിരിച്ചുവരുമെന്ന് അറിയാത്തതിനാൽ ഈ ഘട്ടത്തിൽ പൊലീസുകാർക്ക് അവധി അനുവദിക്കാനാവില്ല. സാധാരണ നില എപ്പോൾ തിരിച്ചുവരുമെന്ന് കേന്ദ്രം അറിയിക്കും. അതുവരെ നമ്മൾ ജാഗ്രത പാലിക്കണം.

സംസ്ഥാന സർക്കാർ എല്ലായിടത്തും, പ്രത്യേകിച്ച് തീരദേശ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. യുദ്ധകാലത്തെ നമ്മുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. ഉത്തര കന്നട മുതൽ ദക്ഷിണ കന്നട വരെയുള്ള മുഴുവൻ തീരദേശത്തും ജാഗ്രത പാലിക്കുന്നു. തീരപ്രദേശത്ത് പൊലീസ്, തുറമുഖങ്ങൾ ഒരുക്കുന്ന സുരക്ഷ, ഇന്ത്യൻ നാവികസേന എന്നിങ്ങനെ മൂന്നു തലങ്ങളിലുള്ള സുരക്ഷയുണ്ടെന്ന് പരമേശ്വര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministerleavemetro newsBanglore News
News Summary - No time will be given to the police - Home Minister
Next Story