നവജാത ശിശുവിനെ ഒരു ലക്ഷം രൂപക്ക് വിറ്റു; മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ചിക്കമഗളൂരു എൻ.ആർ പുര താലൂക്കിലെ ഹരാവരി ഗ്രാമത്തിൽ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ ദമ്പതികളെയും റിട്ട. നഴ്സിനെയും അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ എൻ.ആർ പുര പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി.
എൻ.ആർ പുര സ്വദേശികളായ രത്ന (45), ഭർത്താവ് സദാനന്ദ എന്നിവർ കുഞ്ഞിനെ കാർക്കള സ്വദേശി രാഘവേന്ദ്രക്ക് വിൽക്കുകയായിരുന്നു. കൊപ്പ താലൂക്ക് ആശുപത്രിയിൽ നഴ്സായി വിരമിച്ച കുസുമയുടെ സഹോദരനാണ് ഇയാൾ. കുസുമയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചത്. രത്നക്കും സദാനന്ദനും മൂന്ന് കുട്ടികളുണ്ട്, അവരിൽ രണ്ട് കുട്ടികളെ വിറ്റതായും സംശയിക്കുന്നുണ്ട്. എൻ.ആർ പുര പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

