Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനജ്മ നസീറും...

നജ്മ നസീറും തേജസ്വിനി ഗൗഡയും കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
karnataka congress
cancel
camera_alt

നജ്മ നസീറിനെ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പാർട്ടി ഷാൾ അണിയിക്കുന്നു 

ബംഗളൂരു: ജെ.ഡി-എസ് വനിത വിങ് സംസ്ഥാന അധ്യക്ഷ നജ്മ നസീർ, എം.എൽ.സി സ്ഥാനം രാജിവെച്ച ബി.ജെ.പി വനിത നേതാവ് തേജസ്വിനി ഗൗഡ എന്നിവർ കോൺഗ്രസിൽ ചേർന്നു.

നജ്മ നസീർ ബംഗളൂരുവിൽ കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിലും തേജസ്വിനി ഗൗഡ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലുമാണ് കോൺഗ്രസ് പ്രവേശം പ്രഖ്യാപിച്ചത്.

നജ്മ നസീറിന് ഡി.കെ. ശിവകുമാർ പാർട്ടി അംഗത്വം കൈമാറി. മുൻ മന്ത്രി നബി സാബ്, എൻ.എം. നൂർ അഹമ്മദ്, സെയ്ദ് മുജീബ്, ഫയാസ് അഹമ്മദ് ഷെയ്ക്ക് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

മൈസൂരു-കുടക് സീറ്റിൽ തന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തേജസ്വിനി ഗൗഡ ബി.ജെ.പി വിട്ടത്. മാധ്യമപ്രവർത്തകയായിരുന്ന തേജസ്വിനി 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ കനക്പുര മണ്ഡലത്തിൽനിന്ന് ജെ.ഡി-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി എം.പിയായെങ്കിലും പിന്നീട് ബി.ജെ.പിയിലേക്ക് ചുവടുമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Tejaswini GowdaNajma NaseerCongress
News Summary - Najma Naseer and Tejaswini Gowda join Congress
Next Story