ഹാവേരിയിലും ചിക്കമഗളൂരുവിലും സദാചാര പൊലീസിങ്
text_fieldsബംഗളൂരു: ഹാവേരിയിലും ചിക്കമഗളൂരുവിലുമായി രണ്ടു സദാചാര പൊലീസിങ് സംഭവങ്ങൾ അരങ്ങേറി. ഹാവേരിയിൽ ഹോട്ടലിൽ ഇതരമതസ്ഥരായ പുരുഷനെയും സ്ത്രീയെയും ഒരു സംഘം മർദിക്കുകയായിരുന്നു. സ്ത്രീയെ അറിയാവുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. പ്രതികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ അക്രമസംഭവത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് മർദനമേറ്റ പുരുഷന്റെയും സ്ത്രീയുടെയും മൊഴി രേഖപ്പെടുത്തി. പ്രതികളിലൊരാൾ പിടിയിലായതായി പൊലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ ചിക്കമഗളൂരു മുദിഗെരെയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യുവതിക്ക് ചോക്ലറ്റ് നൽകിയ യുവാവിനെ കാറിലെത്തിയ സംഘം വളഞ്ഞിട്ട് മർദിച്ചു. സംഭവത്തിൽ പരിക്കേറ്റ കെ.വി. മുനീറിനെ (29) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

