Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരുവിൽനിന്ന്...

ബംഗളൂരുവിൽനിന്ന് മഹാരാഷ്ട്ര പൊലീസ് 1.20 കോടിയുടെ മയക്കുമരുന്ന് പിടികൂടി

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: ബംഗളൂരു സിറ്റി പൊലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര ആന്റി-നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് (എ.എൻ.ടി.എഫ്) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഏകദേശം 1.20 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ ഹൊരമാവ്, യെരപ്പനഹള്ളി, കണ്ണൂർ പ്രദേശങ്ങളിൽ മഹാരാഷ്ട്ര പൊലീസ് സംഘം നടത്തിയ ഏകോപിത റെയ്ഡുകളിലായിരുന്നു ഇവ പിടിച്ചെടുത്തത്. ഓപറേഷനിൽ ഏകദേശം 4.1 കിലോഗ്രാം ഖര എം.ഡി.എം.എയും 17 കിലോഗ്രാം ദ്രാവക എം.ഡി.എം.എയും കണ്ടെടുത്തു, ഇതിന്റെ ആകെ മൂല്യം ഏകദേശം 1.20 കോടി രൂപ വരും.

ഒക്ടോബർ, നവംബർ മാസങ്ങൾമുതൽ സംസ്ഥാനത്തുടനീളം നടക്കുന്ന മയക്കുമരുന്ന് കടത്തിനെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമാണ് ഈ ഓപറേഷൻ എന്ന് ഞായറാഴ്ച നഗരത്തിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. മുംബൈയിൽനിന്നാണ് മഹാരാഷ്ട്ര പൊലീസ് ആദ്യം ഒരു പ്രതിയെ അറസ്റ്റ് ചെയ്തത്. അയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസും ബംഗളൂരു സിറ്റി പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലൂടെ ബംഗളൂരുവിൽ മറ്റൊരു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

രാസ മയക്കുമരുന്ന് നിർമാണത്തിൽ ഉപയോഗിക്കുന്ന മെഫെഡ്രോൺ എന്ന രാസവസ്തു പ്രതി സൂക്ഷിച്ചിരുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു. മുംബൈയിലെ അറസ്റ്റിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബംഗളൂരു സിറ്റി പൊലീസ്, മുംബൈ പൊലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവ ചേർന്ന് ഏകോപിത ഓപറേഷൻ നടത്തി. കേസിൽ ബംഗളൂരു പൊലീസ് ഇടപെട്ടിട്ടില്ലെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു, സംയുക്ത ശ്രമത്തിന്റെ ഫലമായാണ് ഈ ഓപറേഷൻ നടന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ബംഗളൂരുവിൽ മൂന്ന് മയക്കുമരുന്ന് നിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഡോ. പരമേശ്വര തള്ളിക്കളഞ്ഞു. മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഡെപ്യൂട്ടി കമീഷണർമാർ ഉൾപ്പെടെയുള്ള മുതിർന്ന ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡുകളിൽ പങ്കെടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർമുതൽ ദേശീയതലത്തിൽ മയക്കുമരുന്ന് ശൃംഖലകൾക്കെതിരായ പോരാട്ടം സംഘടിതമായി നടക്കുന്നുണ്ടെന്നും നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി കേസുകളിൽ, മറ്റ് സംസ്ഥാനങ്ങളിൽ അറസ്റ്റിലായ പ്രതികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസ് നടപടിയെടുക്കുന്നതെന്നും അത്തരം ഏകോപനത്തെ പ്രാദേശിക പൊലീസിന്റെ പരാജയമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി കമീഷണർമാർ, അസിസ്റ്റന്റ് കമീഷണർമാർ, ലോക്കൽ ഓഫിസർമാർ എന്നിവർക്കെതിരെ ഉൾപ്പെടെ ഏതെങ്കിലും തലത്തിൽ വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ സസ്‌പെൻഷൻവരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ഡയറക്ടർ ജനറൽ ഡോ. എം.എ. സലീം, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra policeDrug seizedBengaluru
News Summary - Maharashtra Police seize drugs worth Rs 1.20 crore from Bengaluru
Next Story