Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാവേരി ആരതി...

കാവേരി ആരതി പദ്ധതി നിർത്തി

text_fields
bookmark_border
കാവേരി ആരതി പദ്ധതി നിർത്തി
cancel

ബംഗളൂരു: മാണ്ഡ്യ ജില്ലയിൽ ശ്രീരംഗപട്ടണ താലൂക്കിലെ കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിലും വൃന്ദാവൻ ഗാർഡനിലും ‘കാവേരി ആരതി’ നടത്താനുള്ള സംസ്ഥാന സർക്കാറിന്റെ അഭിലാഷ പദ്ധതി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ കാവേരി നീരാവാരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ) നടത്തിവരുന്നതിനിടെ പദ്ധതി നിർത്തിവെക്കാൻ ചൊവ്വാഴ്ച നിർദേശിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ടിന്റെ ഘടനാപരമായ സമഗ്രതയെയും മതപരമായ ആഘോഷത്തിന്റെ പാരിസ്ഥിതിക ആഘാതത്തെയും കുറിച്ച് കർഷകരിൽനിന്നും വിവിധ കർഷക സംഘടനകളിൽനിന്നുമുള്ള കടുത്ത എതിർപ്പിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ പെട്ടെന്നുള്ള തീരുമാനമുണ്ടായത്.

രണ്ട് പദ്ധതികളുടെയും സംയോജിത ആഘാതം കെ.ആർ.എസ് അണക്കെട്ടിന് അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതേസ്ഥലത്തുതന്നെ നിർമിക്കുന്ന നിർദിഷ്ട അമ്യൂസ്‌മെന്റ് പാർക്കിനെയും കർഷകർ ശക്തമായി എതിർക്കുന്നു.വാരാണസിയിലെ പ്രശസ്തമായ ഗംഗാ ആരതിയുടെ മാതൃകയിൽ, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കാവേരി ആരതി മഹത്തായ ആത്മീയ, സാംസ്കാരിക ആകർഷണമായി മാറാൻ ഉദ്ദേശിച്ചിരുന്നു.

എന്നാൽ, ഇത്തരം മെഗാ സംഭവങ്ങൾ ആവാസവ്യവസ്ഥയെ തകരാറിലാക്കുകയും നദി മലിനീകരണത്തിലേക്ക് നയിക്കുകയും അണക്കെട്ടിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന് പ്രദേശവാസികളും കർഷകരും പരിസ്ഥിതി പ്രവർത്തകരും വാദിക്കുന്നു.

ആരതി പദ്ധതിക്കായി സർക്കാർ ഇതിനകം 92.3 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വലിയ കാഴ്ചാ പ്ലാറ്റ്‌ഫോം, 8000 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്റർ, പൊതു വിശ്രമമുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിനായി സി.എൻ.എൻ.എൽ ആഗോള ടെൻഡറുകൾ ക്ഷണിച്ചു.

ഭാവി പദ്ധതികൾ പോലും 15,000 കാണികൾക്ക് ഇരിക്കാവുന്ന തരത്തിൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. പുരോഗതി ഉണ്ടായിട്ടും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ സർക്കാർ ഇപ്പോൾ സി.എൻ.എൻ.എല്ലിന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaveri rivermetro newsLatest NewsBanglore News
News Summary - kavery Aarti project stopped
Next Story