കർണാടക രാജ്യസഭ അംഗ തെരഞ്ഞെടുപ്പ്; കോൺഗ്രസിന് മിന്നും വിജയം
text_fieldsഅജയ് മാക്കൻ, സയ്യിദ് നാസിർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ, നാരായണ ഭാഗഡെ
ബംഗളൂരു: കർണാടകയിൽ ഒഴിവുവന്ന നാല് രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടന്നപ്പോൾ കോൺഗ്രസ് നിർത്തിയ സയ്യിദ് നാസിർ ഹുസൈൻ-47 വോട്ടുകൾ, എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ -47 വോട്ടുകൾ, ജി.സി. ചന്ദ്രശേഖർ -46 വോട്ടുകൾ എന്നിങ്ങനെ നേടി രാജ്യസഭ എം.പിമാരായി.
രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മന്ത്രിമാരോടൊപ്പം പുറത്തേക്കു വരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ
ബി.ജെ.പിയുടെ നാരായണ ഭാഗഡെ 48 വോട്ടുകൾ നേടി വിജയിച്ചു. ജെ.ഡി.എസിലെ ഡി. കുപേന്ദ്ര റെഡ്ഡി 35 പേരുടെ മാത്രം പിന്തുണയിൽ പരാജയപ്പെട്ടു. ബി.ജെ.പി എം.എൽ.എ എസ്.ടി. സോമശേഖർ കോൺഗ്രസ് സ്ഥാനാർഥിക്ക് ക്രോസ് വോട്ട് ചെയ്തു. മറ്റൊരു ബി.ജെ.പി അംഗം എ.ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

