ഒല, ഊബർ, റാപിഡോ ബൈക്ക് ടാക്സികൾക്ക് ജൂൺ 15 വരെ തുടരാൻ അനുമതി നൽകി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ഒല, ഊബർ, റാപിഡോ ഓൺലൈൻ ടാക്സി സേവന ദാതാക്കൾക്ക് തങ്ങളുടെ ബൈക്ക് ടാക്സി സർവിസ് ജൂൺ 15 വരെ തുടരാൻ കർണാടക ഹൈകോടതി അനുമതി. ബംഗളൂരുവിൽ ബൈക്ക് ടാക്സിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ഊബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ്, എ.എൻ.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റസ് ബി.എം. ശ്യാമപ്രസാദ് അധ്യക്ഷനായ സിംഗ്ൾ ബെഞ്ചാണ് അനുകൂല ഉത്തരവ് നൽകിയത്.
നേരത്തേ, ആറാഴ്ചക്കകം ഒല, ഊബർ, റാപിഡോ എന്നിവയുടെ ബൈക്ക് ടാക്സി സർവിസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബൈക്ക് ടാക്സികൾ പ്രവർത്തിക്കേണ്ടതില്ലെന്നും ഏപ്രിൽ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബൈക്ക് ടാക്സി സർവിസുകൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനും ഹൈകോടതി നിർദേശം നൽകി. ഇതോടെ കോടതി ഉത്തരവ് നടപ്പാക്കാൻ ഗതാഗത മന്ത്രി കഴിഞ്ഞദിവസം ഗതാഗത വകുപ്പിന് നിർദേശം നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒല, ഊബർ, റാപിഡോ എന്നിവയുടെ സ്ഥാപക കമ്പനികൾ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

