Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ ഇന്ന്...

കർണാടകയിൽ ഇന്ന് വിധിയെഴുത്ത്

text_fields
bookmark_border
കർണാടകയിൽ ഇന്ന് വിധിയെഴുത്ത്
cancel

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബുധനാഴ്ച ജനം വിധിയെഴുതും. 224 നിയമസഭ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. ശനിയാഴ്ച രാവിലെ എട്ടുമുതൽ വോട്ടെണ്ണിത്തുടങ്ങും. 

80 വയസ്സിനു മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന ‘വീട്ടിൽ വോട്ട്’ സംവിധാനം രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് കമീഷൻ ഇത്തവണ കർണാടകയിൽ അവതരിപ്പിച്ചിരുന്നു. രജിസ്റ്റർ ചെയ്ത 94.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 5.3 കോടി വോട്ടർമാരുള്ള കർണാടകയിൽ 37,777 പ്രദേശങ്ങളിലായി 58,541 ബൂത്തുകൾ സജ്ജീകരിച്ചു. കേന്ദ്രസേനയടക്കം 1.72 ലക്ഷം സുരക്ഷാജീവനക്കാരെ സംസ്ഥാനത്ത് നിയോഗിച്ചു. ചാമരാജ് നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നട എന്നിവിടങ്ങളിലായി കേരള അതിർത്തിയിൽ 20 പൊലീസ്, എട്ട് എക്സൈസ്, 14 വാണിജ്യ ചെക്ക് പോസ്റ്റുകൾ എന്നിവയടക്കം 185 അതിർത്തി ചെക്ക്പോസ്റ്റുകളിൽ ജാഗ്രത നിർദേശം നൽകി. പണവും മദ്യവും സൗജന്യ വസ്തുക്കളുമടക്കം കർണാടകയിൽ 375 കോടിയുടെ വസ്തുക്കളാണ് തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തത്.

പരസ്യ പ്രചാരണം അവസാനിച്ചശേഷം നിശ്ശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച മിക്ക രാഷ്ട്രീയ നേതാക്കളും ക്ഷേത്രദർശനങ്ങളിലായിരുന്നു. ഹനുമാൻ കീർത്തനങ്ങളുമായി ബി.ജെ.പി നേതാക്കൾ ക്ഷേത്രങ്ങളിലെത്തി.

ബംഗളൂരു മൈസൂർ ബാങ്ക് സർക്കിളിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രത്യേക പൂജ നടത്തി. ശേഷം സിദ്ധരാമയ്യക്കൊപ്പം മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജയും പ്രാർഥനയും നിർവഹിച്ചു. ഭരണത്തുടർച്ച നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിലൂടെ കർണാടകയിലെ ജനങ്ങളോട് അഭ്യർഥിച്ചു. 38 വർഷത്തിനിടെ ഭരണപക്ഷ പാർട്ടി തുടർ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഒറ്റക്ക് ഭരണത്തിലേറിയിട്ടില്ലെന്നതാണ് ചരിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka election 2023
News Summary - karnataka election
Next Story