Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോൺഗ്രസിൽ ചേർന്ന ജെ.പി...

കോൺഗ്രസിൽ ചേർന്ന ജെ.പി ഹെഗ്ഡെ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ‘പ്രചാരണം’ തുടങ്ങി

text_fields
bookmark_border
Jayaprakash Hegde
cancel
camera_alt

ജെ.പി ഹെഗ്ഡെ ഉഡുപ്പിയിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നു

മംഗളൂരു: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എ.പിയും മുൻ മന്ത്രിയുമായ ജയപ്രകാശ് ഹെഗ്ഡെ (ജെ.പി ഹെഗ്ഡെ) ഉഡുപ്പി-ചിക്കമംഗളൂരു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി."ഞാൻ ഒരു നേതാവിന്റേയും പേര് പറഞ്ഞല്ല വോട്ടഭ്യർഥിക്കുക.എന്റെ തന്നെ പേരിൽ ചോദിക്കും.അതിനുള്ള പരിചയവും ബന്ധവും ലോക്സഭ,നിയമസഭ അംഗം എന്നീ നിലകളിലെ അനുഭവങ്ങളിലൂടെ ഉണ്ടെന്നാണ് വിശ്വാസം"-ബുധനാഴ്ച ഉഡുപ്പിയിൽ ജനസമ്പർക്കത്തിനിടെ ജെ.പി മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള, ദേശീയ വിഷയങ്ങൾക്കൊപ്പം പ്രാദേശിക വികസന കാര്യങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവണം.മനസുകൾ മതത്തിൽ തളച്ചിട്ട് വികസനത്തെപ്പറ്റി മിണ്ടരുതെന്ന് ശാസിച്ചവർക്ക് തന്റെ ഈ അഭിപ്രായം പൊള്ളും എന്നറിയാം.എന്നാലും പറഞ്ഞേ പോവൂ,ജയിപ്പിച്ചേ ജനങ്ങൾ അടങ്ങൂ.ഓസ്കാർ ഫെർണാണ്ടസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയും താൻ ലോക്സഭ അംഗവുമായ കാലത്ത് അനുവദിച്ച റോഡ് പദ്ധതി പാതിവഴിയിൽ കിടക്കുകയാണിപ്പോഴും.ഇത് താൻ പറയുമ്പോൾ ജനങ്ങളാണ് സാക്ഷി.അത്തരം ജനോപകാരപ്രദമായ പദ്ധതികളുടെ പൂർത്തീകരണമാണ് തന്റെ ലക്ഷ്യം".

"നിങ്ങളുടെ (മാധ്യമങ്ങളുടെ) ചോദ്യങ്ങൾ കേട്ടാൽ തോന്നുക ബണ്ട്സ് വിഭാഗം ബണ്ട്സ് സ്ഥാനാർഥിക്കും ബില്ലവ സമുദായം ആ വിഭാഗക്കാരനുമാണ് വോട്ട് ചെയ്യുക എന്നാണ്. ഈ കുടുസായ ചിന്താഗതിയിൽ നിന്ന് പുറത്തു ചാടി മതേതര മനസുള്ളവരാണ് മഹാഭൂരിപക്ഷം ജനങ്ങളും എന്നാണ് താൻ മനസിലാക്കുന്നത്"-ജെ.പി പറഞ്ഞു. 2015 ഡിസംബർ 14ന് പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതിനെത്തുടർന്നായിരുന്നു ജെ.പി ബിജെപിയിൽ ചേർന്നത്.

ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1999ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സരള ബി കാഞ്ചൻ-കോൺഗ്രസ്, ഇപ്പോഴത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ ഉഡുപ്പി -ചിക്കമംഗളൂരു നിയുക്ത ബിജെപി സ്ഥാനാർഥി കോട്ട ശ്രീനിവാസ പൂജാരി -ബിജെപി, ദയാനന്ദ ഷെട്ടി -ജെഡിഎസ് എന്നിവരെ പിന്തള്ളിയായിരുന്നു സ്വതന്ത്രനായി ജനവിധി തേടിയ ജയപ്രകാശ് ഹെഗ്ഡെ 4763 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയത്. 2004ൽ കോൺഗ്രസിന്റെ മുൻ മന്ത്രി പ്രമോദ് മധ്വരാജ് , ബിജെപിയുടെ കോട്ട ശ്രീനിവാസ പൂജാരി,ജെ.ഡി.എസിന്റെ അൽതാർ നിരഞ്ജൻ ഹെഗ്ഡെ എന്നിവരെ മറികടന്ന് സ്വതന്ത്രൻ വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 12173 വോട്ടുകളായി ഉയരുകയായിരുന്നു.

അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്.ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1994ൽ ജനതദൾ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിൽ എത്തിയത്.തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു.അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി. ഉഡുപ്പി ജില്ല സ്ഥാപകൻ എന്ന ഖ്യാതി ഇതിലൂടെ വന്നു ചേർന്നു.

1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും ഭേദിക്കപ്പെട്ടിരുന്നു.ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു.ഡി.വി.സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയാവാൻ എംപി സ്ഥാനം രാജിവച്ച ഒളിവിലായിരുന്നു അത്. കോൺഗ്രസ് പുറത്താക്കിയതിന് ശേഷം ബിജെപിയിൽ ചേർന്ന ജെപിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Jayaprakash Hegde
News Summary - JP Hegde started 'campaigning' in Udupi-Chikkamagaluru constituency
Next Story