Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറെയ്ഡ്...

റെയ്ഡ് അപലപനീയം -ജമാഅത്തെ ഇസ്ലാമി കർണാടക

text_fields
bookmark_border
jamath-islami
cancel

ബംഗളൂരു: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകൾ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്‍റ് ഡോ. മുഹമ്മദ് സഅദ് ബെൽഗാമി പ്രസ്താവനയിൽ അറിയിച്ചു.

മുസ്‌ലിംകൾക്കും അധഃസ്ഥിത വിഭാഗങ്ങൾക്കുമെതിരായ സർക്കാറിന്‍റെ പക്ഷപാതപരവും അടിച്ചമർത്തുന്നതുമായ നടപടികളുടെ തുടർച്ചയാണിത്. ഹിജാബ്, ബാങ്കുവിളി, മസ്ജിദ്, മദ്റസ, വഖഫ്, ബുൾഡോസർ ഇടിച്ചുനിരത്തൽ, മതനിന്ദ, ഈദ്ഗാഹ്, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി ഇത്തരത്തിലുള്ള സർക്കാർ നടപടികൾ ഏറെയാണ്. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ തുടങ്ങിയ അന്വേഷണ ഏജൻസികൾ അമിതാധികാരം ഉപയോഗിക്കുകയാണ്. അനീതിക്കെതിരെ പോരാടുന്ന പ്രതിപക്ഷത്തെയും മറ്റുള്ളവരെയും അടിച്ചമർത്തുകയാണ്. അതേസമയം, മറ്റുചില സംഘടനകൾ വിദ്വേഷം പരത്തുന്ന തിരക്കിലുമാണ്. വിഷം ചീറ്റുന്ന ഇവർക്കെതിരെ നടപടിയുമില്ല. ജനാധിപത്യവും നീതിയും വലിയ അപകടത്തിലാണെന്ന് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.

നിയമത്തിന്‍റെയും നീതിയുടെയും ഭരണം നിർവഹിക്കുകയാണ് സർക്കാറുകൾ ചെയ്യേണ്ടത്. ഒരാൾക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമാണ് നടപടിയുണ്ടാകേണ്ടത്. മുഴുവൻ നിരപരാധികളെയും വിട്ടയക്കണം. എല്ലാതരം വിദ്വേഷവും വർഗീയതയും തടയണം. സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular fundNIA Raid
News Summary - Jamaat e Islami Hind expresses concern over NIA ED raids on Popular Front of India
Next Story