ജൈന ആചാര്യൻ കൊല്ലപ്പെട്ടു; മൃതശരീരം കണ്ടെത്താനായില്ല
text_fieldsജൈന സന്യാസി കാമകുമാര നന്തി മഹാരാജ
ബംഗളൂരു: ചിക്കോടി ഹൊരെകോഡി നന്തി പർവതിൽ സ്ഥിതിചെയ്യുന്ന ജൈന ബസ്തിയിൽ നിന്ന് കാണാതായ ആചാര്യ ശ്രീ കാമകുമാര നന്തി മഹാരാജ വധിക്കപ്പെട്ടതായി കർണാടക പൊലീസിന് വിവരം ലഭിച്ചു.15 വർഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയെ ഈ മാസം അഞ്ച് മുതൽ കാണാനില്ലായിരുന്നു.
തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത രണ്ടു പേരാണ് കൊലപാതകം സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഭൗതിക ശരീരം എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് കസ്റ്റഡിയിലുള്ളവർ പരസ്പര വിരുദ്ധ വിവരം നൽകുന്നത് പൊലീസിനെ കുഴക്കുകയാണ്. ഭൗതിക ശരീരം പൊട്ടക്കിണറ്റിൽ തള്ളി, പുഴയിൽ എറിഞ്ഞു തുടങ്ങിയ മൊഴികളാണ് കസ്റ്റഡിയിലുള്ളവർ നൽകിയതെന്ന് ചിക്കോടി പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മഹാരാജയെ അവസാനമായി കണ്ടതെന്നാണ് ആശ്രമം അന്തേവാസികൾ അറിയിച്ചത്. ബസ്തി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഭീമപ്പ ഉഗാരെയുടെ പരാതിയിൽ ചിക്കോടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
സന്യാസിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബസ്തിയുടെ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കാണാതായത് ശ്രദ്ധയിൽപെട്ട മാനേജ്മെന്റ് അക്കാര്യവും പൊലീസിനെ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ നടത്തിയവരാവാം സന്യാസിയെ ഇല്ലാതാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

