ഐ.പി.എൽ; എം.എൽ.എമാർക്ക് മൂന്ന് സൗജന്യ ടിക്കറ്റുകൾ -ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ഐ.പി.എൽ;
എം.എൽ.എമാർക്ക് മൂന്ന് സൗജന്യ ടിക്കറ്റുകൾ -ഡി.കെ. ശിവകുമാർ
ബംഗളൂരു: ഐ.പി.എൽ മത്സരങ്ങൾക്ക് ഓരോ എം.എൽ.എക്കും മൂന്ന് സൗജന്യ ടിക്കറ്റുകൾ, അന്താരാഷ്ട്ര മത്സരങ്ങൾക്ക് രണ്ട് സൗജന്യ ടിക്കറ്റുകൾ എന്നിങ്ങനെ നൽകുമെന്നും രണ്ടെണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷനുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) ഉദ്യോഗസ്ഥരുമായും ഐപിഎൽ ഫ്രാഞ്ചൈസി പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചക്കുശേഷം സദാശിവനഗറിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. ഒരാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി ശിവകുമാർ അറിയിച്ചു. എംഎൽഎമാരുടെ ടിക്കറ്റ് വിഷയം ഇന്ന് ഞാൻ കെഎസ്‌സിഎ പ്രസിഡന്റ്, ഉദ്യോഗസ്ഥർ, ഡിഎൻഎ, ആർസിബി മാനേജ്‌മെന്റ് എന്നിവരുമായി ചർച്ച ചെയ്തു. ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതിനാൽ കഴിഞ്ഞ ആഴ്ച അവർ രണ്ട് ടിക്കറ്റുകൾ നൽകാൻ സമ്മതിച്ചിരുന്നു. ഇന്ന് ഞങ്ങൾ വീണ്ടും യോഗം ചേർന്ന് വിഷയം അവസാനിപ്പിച്ചു," അദ്ദേഹം പറഞ്ഞു.
ഐപിഎൽ ടിക്കറ്റുകളിൽ താൽപ്പര്യമില്ലാത്ത ആർക്കെങ്കിലും ഞങ്ങളെ രേഖാമൂലം അറിയിക്കാവുന്നതാണ്, ഞങ്ങൾ അവർക്ക് ടിക്കറ്റുകൾ നൽകില്ല. ആരെയും നിർബന്ധിക്കുന്നില്ല," നിയമസഭാംഗങ്ങൾക്ക് ഈ ക്രമീകരണം ഓപ്ഷണലാണെന്ന് അദ്ദേഹം അടിവരയിട്ടു. സ്റ്റേഡിയത്തിലെ ഇരിപ്പിട ശേഷി വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സർക്കാർ കെഎസ്‌സിഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് നിർദ്ദേശം സമർപ്പിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശം സമർപ്പിച്ചുകഴിഞ്ഞാൽ, അത് സർക്കാർ തലത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ അനുമതികൾ നൽകുകയും ചെയ്യും. 20,000 സീറ്റുകൾ വർധിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും അദ്ദേഹം പറഞ്ഞു, പുതിയ സ്റ്റേഡിയത്തിനുള്ള സ്ഥല ഓപ്ഷനുകൾ കൂടി പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ എംഎൽഎമാരും എംപിമാരുമാണ്. എംഎൽഎമാരുടെ ടിക്കറ്റ് അഭ്യർത്ഥനകൾ കാരണം മാത്രമാണ് ഞാൻ ഈ ചർച്ച നടത്തിയത്. കെ.എസ്.സി.എക്ക് സർക്കാർ മുമ്പ് സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും പുതിയ സ്റ്റേഡിയത്തിനായുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. ഇതിനകം കെ.എസ്.സി.എക്ക് 25 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്, കൂടാതെ തുമകൂരിലും മൈസൂരുവിലും ഭൂമി നൽകിയിട്ടുണ്ട്. ബംഗളൂരുവിൽ കെ.എച്ച്.ബി വഴി സ്റ്റേഡിയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. സൂര്യനഗറിൽ ഞങ്ങൾ നിർമിക്കുന്നസ്റ്റേഡിയം എല്ലാ കായിക വിനോദങ്ങൾക്കും എല്ലാ ആളുകൾക്കും പ്രയോജനപ്പെടുമെന്ന്ശി വകുമാർകൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

