Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാട്ടാനയുടെ...

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

text_fields
bookmark_border
കാട്ടാനയുടെ ആക്രമണത്തിൽ   കർഷകൻ മരിച്ചു
cancel

ബംഗളൂരു: ചാമരാജനഗർ ഹാനൂർ താലൂക്കിലെ മീന്യത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. കൊപ്പ ഗ്രാമവാസിയായ മുനിയപ്പയാണ് (40) മരിച്ചത്.

മുനിയപ്പയും ഒപ്പമുണ്ടായിരുന്ന കുല്ലൂച്ചയും കൊപ്പയിൽ നിന്ന് ജോലി സ്ഥലമായ ഒടിയാർപാളയയിലേക്ക് പോകുകയായിരുന്നു. കാട്ടിലൂടെ കടന്നുപോകവെ, കാട്ടാന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുനിയപ്പ തൽക്ഷണം മരിച്ചു, കുല്ലൂച്ച ബോധരഹിതനായി വീണു. പട്രോളിങ്ങിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാർ സംഭവ സ്ഥലത്തെത്തി മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കുല്ലൂച്ചയെ ചാമരാജനഗർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സുഖം പ്രാപിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In the attack of Katana The farmer died
Next Story