Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅനധികൃത കുടിയേറ്റം;...

അനധികൃത കുടിയേറ്റം; പ്രശ്‌നം പരിഹരിക്കുന്നതിൽ വിട്ടുവീഴ്ചയില്ല -പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
അനധികൃത കുടിയേറ്റം; പ്രശ്‌നം പരിഹരിക്കുന്നതിൽ വിട്ടുവീഴ്ചയില്ല -പ്രിയങ്ക് ഖാർഗെ
cancel
camera_alt

മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബംഗളൂരു: ബംഗ്ലാദേശിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ സംസ്ഥാന സർക്കാർ കർശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൗര ജാഗ്രതക്കും ‘സോഷ്യൽ മീഡിയ ആക്ടിവിസത്തിനും’ എതിരെ മുന്നറിയിപ്പ് നൽകിയ ഖാർഗെ അവർക്കെതിരെയും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഗൗരവമേറിയത പരിശോധന നടത്തി വരികയാണെന്ന് ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 1,000 പേരെ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരു സിറ്റി പൊലീസ് വിവിധ ചേരികളിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ വൻതോതിലുള്ള നടപടി സ്വീകരിക്കുകയും ഇവിടെ അനധികൃതമായി താമസിക്കുന്ന 40-ലധികം ബംഗ്ലാദേശി പൗരന്മാരെ പിടികൂടുകയും ചെയ്തതിനു പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം. അറസ്റ്റിലായവരിൽ ആഫ്രിക്കക്കാരും ബംഗ്ലാദേശികളും മറ്റുള്ളവരും ഉൾപ്പെടുന്നുവെന്നും അവരിൽ പലരും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ബി.എസ്.എഫ്, എഫ്.ആർ.ഒ ഉദ്യോഗസ്ഥരുമായി സർക്കാർ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ നിരന്തരം ജാഗ്രത പാലിക്കണം. ഒന്നോ രണ്ടോ ആഴ്ചത്തേക്ക് മാത്രമായി ചെയ്യാൻ കഴിയുന്ന ഒന്നല്ല ഇത്. ഇത് തുടർച്ചയായ പ്രവര്‍ത്തനമാണ്. ആവശ്യമെങ്കിൽ ഇതിനായി ഒരു പ്രത്യേക സംഘവും രൂപവത്ക്കരിക്കും. ബംഗ്ലാദേശുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായോ അന്താരാഷ്ട്ര അതിർത്തി പങ്കിടാത്തതിനാൽ കർണാടകയെ കേന്ദ്രം സഹായിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കേണ്ടത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണ്. അതിർത്തികൾ സുരക്ഷിതമാക്കുന്നുണ്ടെങ്കിൽ അനധികൃത കുടിയേറ്റക്കാർ എങ്ങനെയാണ് കർണാടകയിലേക്ക് എത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവരെ ലക്ഷ്യം വച്ചുള്ള ജാഗ്രതാവാദവും സോഷ്യൽ മീഡിയ ആക്ടിവിസവും എന്ന് വിശേഷിപ്പിച്ചതിനെ ഖാർഗെ ശക്തമായി വിമർശിച്ചു. അത്തരം നടപടികൾ ഉൾപ്പെട്ടിരിക്കുന്നവര്‍ പൊലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ്. എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറുക. സംശയിക്കപ്പെടുന്ന കുടിയേറ്റക്കാരുടെ വീഡിയോകൾ നിർമ്മിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന വ്യക്തികൾ സുരക്ഷാ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി ചെയ്യുകയാണ്.

പക്ഷേ അത് എത്രത്തോളം സുരക്ഷയെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വേണം. അതിനാൽ ഇനി മുതൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്ടിവിസം അവസാനിപ്പിക്കണം. പിടിക്കപ്പെടുന്ന വ്യക്തികളേക്കാള്‍ അവരുടെ ഉത്ഭവമാണ് പ്രധാനം. ആരാണ് അവരെ ഇവിടെ കൊണ്ടുവന്നത്? അവർ കരാറുകാരാണെന്ന് അവർ സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ കരാറുകാരൻ ആരാണ്? ആരാണ് അവർക്ക് ആധാർ കാർഡുകൾ നേടാൻ സഹായിച്ചത്? ആരാണ് അവർക്ക് ഇവിടെ തൊഴിൽ നൽകുന്നത്? ആരാണ് അവർക്ക് വിവിധ സ്വകാര്യ കമ്പനികളിൽ ചെറിയ ജോലികൾ നേടിക്കൊടുക്കുന്നത്? എന്നിവ നമ്മൾ കണ്ടെത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പോലീസ് രഹസ്യമായാണ് ഓപ്പറേഷനുകൾ നടത്തുന്നത്. സർക്കാർ ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഖാർഗെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immigrationIllegalproblemPriyank khargesolves
News Summary - അനധികൃത കുടിയേറ്റം; പ്രശ്‌നം പരിഹരിക്കുന്നതിൽ വിട്ടുവീഴ്ചയില്ല -പ്രിയങ്ക് ഖാർഗെ
Next Story