കന്നുകാലിയെ വിറ്റ സ്ത്രീയുടെ വീട് സീൽ ചെയ്തു; നടപടി അസിസ്റ്റന്റ് കമീഷണർ റദ്ദാക്കി
text_fieldsമംഗളൂരു: പശുവിനെയും കിടാക്കളെയും കശാപ്പുകാർക്ക് വിറ്റുവെന്ന് ആരോപിച്ച് വീട് സീൽ ചെയ്ത് ധർമസ്ഥല പൊലീസ്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പുത്തൂർ അസിസ്റ്റന്റ് പൊലീസ് കമീഷണർ സ്റ്റെല്ല വർഗീസ് നടപടി റദ്ദാക്കി. പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീടാണ് പൊലീസ് സീൽ ചെയ്തത്. ഇതിനെതിരെ ബെൽത്തങ്ങാടി താലൂക്ക് സി.പി.എം സെക്രട്ടറി അഡ്വ. ബി.എം. ഭട്ട് അസിസ്റ്റന്റ് കമീഷണർക്കും ബെൽത്തങ്ങാടി തഹസിൽദാർക്കും പരാതി നൽകിയിരുന്നു.
വീട് സീൽ ചെയ്തതിനാൽ സ്കൂളിൽ പോകുന്ന രണ്ട് പെൺമക്കളുൾപ്പെടെ മൂന്നുകുട്ടികളടങ്ങിയ കുടുംബത്തിന് അഭയം നഷ്ടപ്പെട്ട കാര്യം പരാതിയിൽ ചൂണ്ടിക്കാട്ടി. സുഹറയുടെ കുടുംബം ക്ഷീരകർഷകരാണ്. പാൽ ഉൽപാദകരും കർഷകരും തമ്മിൽ കന്നുകാലികളെ വാങ്ങുന്നതും വിൽക്കുന്നതും സാധാരണമാണെന്നും വാങ്ങുന്നവർ മൃഗങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് കർഷകർ ഉത്തരവാദികളല്ലെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

