മിശ്ര വിവാഹിതർക്കുള്ള സർക്കാർ സഹായ അപേക്ഷകൾക്ക് ചുവപ്പ് നാടയിൽ വിശ്രമം
text_fieldsബംഗളൂരു: മിശ്രവിവാഹിതർക്കുള്ളപ്രത്യേക പ്രോത്സാഹന പദ്ധതിആനുകൂല്യങ്ങൾ തേടിയുള്ളഅപേക്ഷകൾ ഭൂരിഭാഗവും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതായിആക്ഷേപം.
2025-26 ൽ മാത്രം അപേക്ഷകരിൽ 63 ശതമാനത്തിലധികം പേർക്ക് (ആകെ 5,210 അപേക്ഷകരിൽ 3,319 പേർക്ക്) ഇതുവരെ ആദ്യ ഗഡു പോലും ലഭിച്ചിട്ടില്ല. മുഴുവൻ തുകയും 27 അപേക്ഷകർക്ക് (0.51 ശതമാനം) മാത്രമാണ് അനുവദിച്ചത്.2015-16 (ഫെബ്രുവരി 28 വരെയുള്ള) മുഴുവൻ ഡാറ്റയുടെയും വിലയിരുത്തലിൽ, 5,591 അപേക്ഷകർക്ക് ഇതുവരെ ആദ്യ ഗഡു ലഭിച്ചില്ല. ഇതിൽ 2017-18 വരെ സമർപ്പിച്ച ഒമ്പത് അപേക്ഷകളും ഉൾപ്പെടുന്നു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീ പട്ടികജാതി വിഭാഗത്തിൽപ്പെടാത്ത ഒരാളെ വിവാഹം കഴിക്കുമ്പോൾ ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കും.
അതേസമയം പട്ടികജാതി വിഭാഗത്തിൽപ്പെട്ട പുരുഷൻ പട്ടികജാതി വിഭാഗത്തിൽപ്പെടാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ ദമ്പതികൾക്ക് 2.5 ലക്ഷം രൂപ പ്രോത്സാഹനമായി ലഭിക്കും (സ്ത്രീക്ക് 18-42 വയസ്സ് തികയണം, പുരുഷന് 21-45 വയസ്സ് തികയണം. അവരുടെ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടരുത്).
രണ്ട് ഗഡുക്കളായാണ് പണം നൽകുന്നത്. ആദ്യ പകുതി ദമ്പതികളുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ, രണ്ടാം പകുതി സ്ഥിര നിക്ഷേപമായി നൽകും.ഇത് ദമ്പതികൾക്ക് മൂന്ന് വർഷത്തേക്ക് ഉപയോഗിക്കാൻ കഴിയില്ല.
പദ്ധതിക്കുള്ള ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ 50:50 അനുപാതത്തിൽ പങ്കിടുന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ, കേന്ദ്ര സർക്കാർ ഗ്രാന്റുകൾ നൽകാത്തതിനാലാണ് കുടിശ്ശിക വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

