വനാവകാശ പോരാളികൾക്ക് വനം വകുപ്പ് നോട്ടീസ് നൽകി
text_fieldsവനാവകാശ സമര പോരാളികളുമായി അധികൃതർ സംസാരിക്കുന്നു
മംഗളൂരു: കുടകിലെ കടുവ സംരക്ഷണ കേന്ദ്രത്തിലെ ആറ്റുരുക്കൊല്ലി റിസർവ് വനത്തിൽ സമരം ചെയ്യുന്ന ജനങ്ങൾക്ക് വനം വകുപ്പ് നോട്ടീസ് നൽകി. വനഭൂമിയിൽ തങ്ങൾക്ക് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് 52 ജെനുകുരുബ കുടുംബങ്ങളിലെ അംഗങ്ങൾ മേയ് അഞ്ച് മുതൽ സമരം നടത്തിവരുകയാണ്.
ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തതായും ജൂലൈ 23 വരെ നാഗരഹോള കടുവ സംരക്ഷണ കേന്ദ്രത്തിൽ ഒരു പ്രവർത്തനവും നടത്തരുതെന്ന് നിർദേശിച്ചതായും നാഗരഹോള വന്യജീവി ഉപവിഭാഗം അസി.ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു.പ്രതിഷേധത്തിനു പിന്തുണ നൽകാനെത്തിയ ആളുകളെ പൊലീസ് തടഞ്ഞു. ഉൾറോഡുകളിലൂടെ റിസർവ് വനമേഖലയിലേക്ക് പ്രവേശിച്ചതിന് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി പ്രതിഷേധക്കാർ സ്ഥാപിച്ച പ്ലാസ്റ്റിക് കൂടാരം വനം ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നീക്കം ചെയ്തു. ആർത്തവ സമയത്ത് വരുന്ന സ്ത്രീകൾക്കുവേണ്ടിയാണ് ടെന്റ് നിർമിച്ചതെന്ന് നാഗരഹോളെ ആദിവാസി ജമ്മാപലെ ഹക്കു സ്ഥാപന സമിതി സെക്രട്ടറി ശിവു പറഞ്ഞു.
ആദിവാസി സമൂഹത്തിന് വ്യക്തിഗതവും സമൂഹപരവുമായ വനാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടും ജെനുകുരുബ കുടുംബങ്ങളെ സർക്കാർ കാട്ടിൽനിന്ന് നിർബന്ധിതമായി കുടിയിറക്കിയെന്ന് അദ്ദേഹം ആരോപിച്ചു. പോരാട്ടം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ വനം, പരിസ്ഥിതി, പരിസ്ഥിതി വകുപ്പിന്റെ അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.