Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസിദ്ധാപുരയിൽ...

സിദ്ധാപുരയിൽ മൂന്നു ദിവസം ഭീതി പരത്തിയ കാട്ടാനയെ തളച്ചു

text_fields
bookmark_border
സിദ്ധാപുരയിൽ മൂന്നു ദിവസം ഭീതി പരത്തിയ കാട്ടാനയെ തളച്ചു
cancel

മംഗളൂരു: സിദ്ധാപുരയിലെ വന-അതിർത്തി ഗ്രാമങ്ങൾക്കു സമീപം മൂന്നു ദിവസമായി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിഹരിച്ച കാട്ടാനയെ ആറു താപ്പാനകളുടെ (പരിശീലനം ലഭിച്ച) ആനകളും 150 അംഗ വനംവകുപ്പ് സംഘവും ചേർന്ന് തളച്ചു. സിദ്ധാപുര പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ ആന സാധാരണ ജീവിതം തടസ്സപ്പെടുത്തിയിരുന്നു. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിക്കാൻ അധികാരികളെ നിർബന്ധിതരാക്കി. മുൻകരുതൽ നടപടിയായി വൈകീട്ട് 6.30 ഓടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും ഉത്തരവിട്ടു.

ചിക്കമഗളൂരു ആന കർമ സേന (ഇ.ടി.എഫ്), കുദ്രേമുഖ്, ശിവമൊഗ്ഗ വന്യജീവി ഡിവിഷനുകൾ, കുന്താപുരം സിദ്ധാപുര, അമസ്ബൈലു, നഗര വന്യജീവി റേഞ്ചുകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രാദേശിക വനം വകുപ്പുകൾ, ശങ്കരനാരായണ റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ആനയെ പിടികൂടാനുള്ള പ്രവർത്തനത്തിൽ പങ്കാളികളായി. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കാൻ തുടങ്ങിയതോടെ ശ്രമങ്ങൾ കൂടുതൽ ശക്തമാക്കി. സക്രെബൈലുവിലെ വെറ്ററിനറി സർജന്മാരായ ഡോ. കല്ലപ്പ, മംഗളൂരുവിലെ ഡോ. യശസ്വി, നാഗർഹോളയിലെ ഡോ. രമേശ് എന്നിവർ മയക്കുമരുന്ന് നൽകി.

8-10 മിനിറ്റിനുള്ളിൽ ആന കിടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഹെന്നബൈലുവിലെ ഉരപാലുവിനടുത്ത് വീഴുന്നതിനു മുമ്പ് അത് ഏകദേശം ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് നീങ്ങി. നാഗർഹോളയിൽനിന്നുള്ള ഭീമ, സക്രെബൈലുവിലെ ബഹാദൂർ, ബാലചന്ദ്ര, സോമണ്ണ എന്നിവരുൾപ്പെടെയുള്ള താപ്പാനകളെ ദൗത്യത്തിൽ ഉപയോഗിച്ചു. പിടികൂടൽ വിജയകരമായി പൂർത്തിയാക്കാൻ പാപ്പാൻമാർ, ഫോറസ്റ്റ് ഗാർഡുകൾ, മൃഗഡോക്ടർമാർ എന്നിവർ ഏകോപിച്ച് പ്രവർത്തിച്ചു.

ആനയെ സക്രെബൈലു ആന ക്യാമ്പിലേക്ക് മാറ്റി. ദൗത്യത്തിന് മുന്നോടിയായി, സിദ്ധാപുരയുടെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഓട്ടോകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉച്ചഭാഷിണികൾ ഉപയോഗിച്ചു. തടസ്സങ്ങൾ ഒഴിവാക്കാൻ സിദ്ധാപുര-ഹൊസങ്കടി സംസ്ഥാന പാത അടച്ചിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest Departmentmetro newsLatest NewsBanglore News
News Summary - forest department calmed wild elephent
Next Story