വ്യാജ ഇ.ഡി റെയ്ഡ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsമംഗളൂരു: വിട്‌ള ബൊലന്തൂരിലെ ബീഡി വ്യവസായി സുലൈമാന്റെ വീട്ടിൽ നടന്ന വ്യാജ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഞായറാഴ്ച അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സി.കെ. അബ്ദുൽ നാസിറിനെയാണ് (52) അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പ്രാദേശിക പ്രതിയായ സിറാജുദ്ദീനും മുഖ്യഗൂഢാലോചനക്കാരനായ മുൻ കേരള എ.എസ്.ഐ ഷഫീർ ബാബുവിനും (48) തമ്മിലുള്ള കണ്ണിയായി നാസിർ പ്രവർത്തിച്ചു എന്ന് പൊലീസ് കണ്ടെത്തി. സുലൈമാന്റെ ബീഡി കമ്പനിയിൽ ജോലി ചെയ്തിരുന്ന സിറാജുദ്ദീൻ തർക്കത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ച് നസീറിന്റെ സഹായത്തോടെ റെയ്ഡ് സംഘടിപ്പിച്ച് പ്രതികാരം ചെയ്യാൻ ശ്രമിച്ചു. ഇ.ഡി. ഉദ്യോഗസ്ഥരായി വേഷംമാറി സംഘം കോടി രൂപ കൊള്ളയടിക്കുകയും ബിസിനസുകാരനെ വീട്ടിൽ ഒരു ചാക്കിൽ ഒളിപ്പിച്ച മൂന്നു കോടി രൂപ കൂടി നൽകാൻ നിർബന്ധിക്കുകയും ചെയ്തു.
ജനുവരി മൂന്നിന് രാത്രിയാണ് റെയ്ഡ് നടന്നത്. തൃശൂർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ മുൻ എ.എസ്.ഐ ഷഫീർ ബാബു (48), പാർലിയയിലെ ഇഖ്ബാൽ (38), കെ.എസ്.ഇ കോൾനാട് സ്വദേശി സിറാജുദ്ദീൻ നർഷ് (37); മംഗളൂരു പടിലിൽ അൻസാർ (27); കോട്ടയം സ്വദേശികളായ അനിൽ ഫെർണാണ്ടസ് (49), സച്ചിൻ ടി.എസ് (29), ഷാബിൻ എസ്. (27) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

