കുട്ടിയാനയെ തേടി കാട്ടാന അലഞ്ഞത് 50 കിലോമീറ്റർ
text_fieldsrepresentational image
ബംഗളൂരു: തന്റെ കുഞ്ഞ് ചത്തുപോയതറിയാതെ കുടക്, ചിക്കമഗളൂരു മേഖലയിൽ തള്ളയാന കറങ്ങി നടന്നത് 150 കിലോമീറ്റർ! വനംവകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞദിവസം കുടകിലെ പാലിബെട്ടയിലെ വീട്ടിലെ സി.സി ടി.വിയിൽ തള്ളയാനയുടെ ദൃശ്യം പതിഞ്ഞിരുന്നു.
പിന്നീട് ഇത് ചിക്കമഗളൂരു ബേലുർ- മുദ്ദിഗരെ വനമേഖലക്കടുത്തുള്ള ലക്ഷ്മി എസ്റ്റേറ്റിൽ എത്തിയതായി കണ്ടെത്തി. മുമ്പ് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ആനയായതിനാൽ ഇതിന്റെ സഞ്ചാരപാതയും ലൊക്കേഷനും അധികൃതർക്ക് നിരീക്ഷിക്കാനാവും. ഒരു മാസം മുമ്പാണ് ഈ ആനയുടെ കുഞ്ഞ് ചരിഞ്ഞതെന്നും ഇതറിയാതെ ആന കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണെന്നും വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

