Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലഹരിക്കേസിൽ...

ലഹരിക്കേസിൽ കുതിച്ച് കർണാടക; 2024ൽ 4187; 2025ൽ 6825

text_fields
bookmark_border
ലഹരിക്കേസിൽ കുതിച്ച് കർണാടക; 2024ൽ 4187; 2025ൽ 6825
cancel

ബംഗളൂരു: നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കർണാടകയിൽ കുത്തനെ വർധനയുണ്ടായതായി കണക്കുകൾ. വർഷത്തിനുള്ളിൽ 63 ശക്തമാണ് വർധന. കർണാടക സംസ്ഥാന പൊലീസിന്റെ കണക്കുകൾ പ്രകാരം 2024ൽ സംസ്ഥാനത്തുടനീളം 4187 എൻ‌.ഡി.‌പി‌.എസ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2025ൽ 6825 ആയി ഉയർന്നു.

കേസുകളുടെ വർധന നിയമ നിർവഹണ ഏജൻസികൾ, നയരൂപവത്കരണ വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവർക്കിടയിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ പ്രവണത, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വികസിക്കുന്ന മയക്കുമരുന്ന് ശൃംഖലകളെയും വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കിയതും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ലഭ്യത വർധിച്ചതുമാണ് കാരണം എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. സംസ്ഥാനത്തുടനീളം ആരംഭിച്ച ശ്രദ്ധാപൂർവമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ കേസ് വർധനയുടെ പ്രധാന ഘടകമാണെന്ന് അവർ പറയുന്നു.

കഴിഞ്ഞ മാസങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് മൈസൂരു, ബംഗളൂരു സിറ്റി പൊലീസ് കമീഷണറേറ്റുകളിൽ ലഹരിക്കടത്തുകാർക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. മൈസൂരുവിൽ മുംബൈ പൊലീസിൽനിന്നുള്ള സംഘം അടുത്തിടെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സംശയാസ്പദമായ മയക്കുമരുന്ന് നിർമാണ യൂനിറ്റിൽ റെയ്ഡ് നടത്തിയിരുന്നു. മറ്റൊരു കേസിൽ, കഴിഞ്ഞ മാസം നഗരത്തിൽ അനധികൃത മയക്കുമരുന്ന് നിർമാണ ലബോറട്ടറി ഉണ്ടെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സ്ഥിരീകരിച്ചു.ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി ഇടനാഴികൾ, ഗതാഗത കേന്ദ്രങ്ങൾ, വ്യവസായ ഷെഡുകൾ ഉൾപ്പെടെയുള്ള നഗര ഹോട്ട്‌സ്‌പോട്ടുകൾ എന്നിവക്ക് സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പരിശോധനകളും ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങളും ശക്തമാക്കി, ഇത് കൂടുതൽ കേസുകൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. എന്നാൽ സമൂഹത്തിലേക്ക് മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന കടന്നുകയറ്റത്തെയും ഈ കണക്കുകൾ സൂചിപ്പിക്കുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ സമ്മതിച്ചു.

എൻ‌.ഡി.‌പി.‌എസ് കേസുകളുടെ കുത്തനെയുള്ള വർധനവിന് എൻഫോഴ്‌സ്‌മെന്റ് മാത്രം കാരണമാകില്ലെന്ന് വിദഗ്ധർ പറഞ്ഞു. സമപ്രായക്കാരുടെ സമ്മർദവും മയക്കുമരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും പ്രധാന കാരണങ്ങളാണെന്ന് ലഹരിമുക്തമാക്കൽ വിദഗ്ധരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടി. കൊണ്ടുപോകാനും മറച്ചുവെക്കാനും എളുപ്പമുള്ള രാസ, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ ഗണ്യമായ വർധന ഉണ്ടായതായി.

നഗരപ്രദേശങ്ങളിലാണ് എൻ‌.ഡി.‌പി.‌എസ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും മയക്കുമരുന്ന് കടത്ത് ക്രമേണ ഗ്രാമപ്രദേശങ്ങളിലേക്കും അർധനഗരങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികളും കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടെയുള്ള ദുർബല ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് സംഘടിത ശൃംഖലകൾ അവരുടെ വ്യാപ്തി വർധിപ്പിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug CaseBangalore NewsLatest News
News Summary - drug case hikes in karanadaka
Next Story