Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightധർമസ്ഥല കേസ്;...

ധർമസ്ഥല കേസ്; ചിന്നയ്യയെ നുണപരിശോധന നടത്തണമെന്ന് സൗജന്യയുടെ മാതാവ്

text_fields
bookmark_border
Police going to collect evidence with the accused
cancel
camera_alt

പ്രതിയുമായി തെളിവെടുപ്പിന് പോകുന്ന പൊലീസ്

മംഗളൂരു: 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ (17) മാതാവ് കുസുമാവതികൂട്ടം ശവസംസ്കാര പരാതിക്കാരൻ മാണ്ഡ്യ സ്വദേശി ചിന്നയ്യക്കെതിരെ എസ്.ഐ.ടിക്ക് പരാതി നൽകി. അയാൾക്ക് നാർക്കോ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ധർമസ്ഥലയിൽ മുമ്പ് ശുചിത്വ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ചിന്നയ്യക്ക് സൗജന്യയുടെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് അറിയാമായിരുന്നെന്നും എന്നാൽ, അത് വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും കുസുമാവതി പറഞ്ഞു. "മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ധർമസ്ഥലയിലെ പലർക്കും ഈ മനുഷ്യനെ പരിചയമുണ്ടായിരുന്നു, എന്റെ അമ്മായിയപ്പനും സഹോദരനും അദ്ദേഹത്തിന്റെ തൊഴിലിനെക്കുറിച്ച് അറിയാമായിരുന്നു"- അവർ പരാതിയിൽ പറഞ്ഞു.ആഗസ്റ്റ് 13ന് ഉജിരെയിൽ ഹാജരാകാൻ ദേശീയ മനുഷ്യാവകാശ കമീഷൻ തന്നോട് നിർദേശിച്ചതായി കുസുമാവതി പറഞ്ഞു.

അതേ ദിവസം ചോദ്യം ചെയ്യലിനായി വന്ന് മുഖംമൂടി ധരിച്ച ആളുടെ സഹോദരിയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ സൗജന്യയുടെ കൊലപാതകത്തിനുശേഷം തനിക്ക് ഭീഷണിയുണ്ടെന്നും ജീവന് ഭീഷണി കാരണം ധർമസ്ഥലയിൽനിന്ന് ഓടി രക്ഷപ്പെട്ടതായും കമീഷനോട് പറഞ്ഞതായി താൻ മനസ്സിലാക്കി. സൗജന്യയുടെ ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നിലെ കുറ്റവാളികളെക്കുറിച്ച് അയാൾ പുറത്തുപറഞ്ഞാൽ, അവൻ എവിടെ പോയാലും അവനെ വേട്ടയാടുകയും കൊല്ലുകയും ചെയ്യും,” എന്നാണ് അവർ പറഞ്ഞത്.എസ്‌.ഐ.ടി രൂപവത്കരിക്കുന്നതിന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൗജന്യയുടെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഉത്തരവാദികളായവരുടെ പേരുകൾ മറ്റൊരാൾ തന്നോട് പറഞ്ഞതായി മുഖംമൂടി ധരിച്ചയാൾ അവകാശപ്പെട്ടിരുന്നെന്നും ആ വ്യക്തി പിന്നീട് കൊല്ലപ്പെട്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ പ്രസ്താവനകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മുഖംമൂടി ധരിച്ച ആളെ നാർക്കോ പരിശോധനക്ക് വിധേയമാക്കണമെന്നും കുസുമാവതി ആവശ്യപ്പെട്ടു. എസ്‌.ഐ.ടി അവരുടെ പരാതി സ്വീകരിച്ചു. എന്നാൽ, ദേശീയ മനുഷ്യാവകാശ കമീഷൻ ഒരു ജുഡീഷ്യൽ സ്ഥാപനമായതിനാൽ സഹോദരിയുടെ മൊഴി തേടാൻ കഴിയില്ലെന്നും പകരം അവരെ നേരിട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്‌.ഐ.ടി ഉദ്യോഗസ്ഥൻ പറഞ്ഞു.

ധർമസ്ഥല: എസ്.ഐ.ടിക്ക് തെളിവുകൾ നൽകി പൊതുപ്രവർത്തകൻ

പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌.ഐ.ടി) ശനിയാഴ്ച പൊതുപ്രവർത്തകൻ ഗിരീഷ് മട്ടന്നവർ തെളിവുകളും രേഖകളും സമർപ്പിച്ചു. തനിക്കെതിരായി ചില കേന്ദ്രങ്ങൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ടെന്ന് ഗിരീഷ് പറഞ്ഞു. പഞ്ചായത്ത് രേഖകളിൽ വലിയ തോതിലുള്ള വ്യാജരേഖ ചമച്ചിട്ടുണ്ടെന്നും ധർമസ്ഥലയിൽ നിയമവിരുദ്ധമായി മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതും പ്രാദേശിക ലോഡ്ജിൽ സംശയാസ്പദമായ മരണങ്ങളും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.താൻ എഴുതിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ എസ്‌.ഐ.ടി തന്നെ വിളിപ്പിച്ചു.

ഗിരീഷ്

തെളിവുകൾ രഹസ്യമായി സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം തേടില്ല. നിയമപരമായ പോരാട്ടം നടത്തും. സാക്ഷി മൊഴികളെ സ്വാധീനിക്കാൻ സാധ്യതയുള്ള കൃത്രിമത്വമോ കൈക്കൂലിയോ സംബന്ധിച്ച ആശങ്കകൾ തനിക്കുണ്ട്. എസ്.ഐ.ടി സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് വിശ്വാസം. മഹേഷ് ഷെട്ടി തിമറോഡിയുമായി താൻ ഇപ്പോഴും യോജിക്കുന്നുണ്ട്. തന്റെ ഭാഗത്തുനിന്ന് വഞ്ചനയോ തെറ്റോ ഉണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ ദുരുദ്ദേശ്യപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചിന്നയ്യയുമായി എസ്.ഐ.ടി തെളിവെടുപ്പ്

ധർമസ്ഥല കേസുമായി ബന്ധപ്പെട്ട്, പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) പരാതിക്കാരനും നിലവിൽ കസ്റ്റഡിയിലുള്ള സാക്ഷിയുമായ ചിന്നയ്യയെ ശനിയാഴ്ച സ്ഥലത്തെത്തിച്ച് പരിശോധന നടത്തി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മഹസർ (സ്‌പോട്ട് ഇൻസ്‌പെക്ഷൻ) നടത്തുകയും ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. രാവിലെ ആറുമണിയോടെ എസ്‌.ഐ.ടി ഉദ്യോഗസ്ഥർ കനത്ത സുരക്ഷയിൽ അദ്ദേഹത്തെ കൊണ്ടുപോയി.

ചിന്നയ്യയെ മുഖം മൂടിയണിയിച്ച് തെളിവെടുപ്പിന് കൊണ്ടുവരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskarnataka policeSpecial Investigation TeamDharmasthala Murder
News Summary - Dharmasthala case; Saujanya's mother demands lie detector test for Chinnayya
Next Story