ധർമസ്ഥല കേസ്; എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ അമിത് ഷായെ കണ്ടു
text_fieldsമംഗളൂരു: ‘സനാതൻ സന്ത് നിയോഗ’ എന്ന പേരിൽ കർണാടകയിൽനിന്നുള്ള വിവിധ മഠാധിപതികൾ വ്യാഴാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ധർമസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ഷാ ഉറപ്പ് നൽകിയതായും സംഘത്തെ നയിച്ച രാജശേഖരാനന്ദ സ്വാമി പറഞ്ഞു.
‘ധർമസ്ഥലയിലെ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഞങ്ങൾ അറിയിച്ചു. എൻ.ഐ.എ അന്വേഷണം സംബന്ധിച്ച അദ്ദേഹത്തിന്റെ ഉറപ്പിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യക്കകത്തും പുറത്തും നല്ല ബന്ധമുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഹിന്ദു വിശ്വാസങ്ങളുടെയും മതങ്ങളുടെയും ക്ഷേത്രങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കാൻ ഭക്തർക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു വലിയ തന്ത്രത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞങ്ങളുടെ പ്രതിനിധി സംഘം ശ്രമിച്ചു’ -സ്വാമി പറഞ്ഞു.
മതസ്ഥാപനങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനുള്ള പദ്ധതികളും ഷാ സൂചിപ്പിച്ചതായി സ്വാമി അറിയിച്ചു. പൊതുജന സംവേദനക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ സഹായിക്കാൻ ഷാ പ്രേരിപ്പിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്ക് വിദേശ ധനസഹായം ലഭിച്ചുവെന്ന അവകാശവാദങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന് ഷാ തങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

