Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദലിത് യുവാവിനെ...

ദലിത് യുവാവിനെ നിർബന്ധിച്ച് മതം മാറ്റിയെന്ന് പരാതി; 12 പേർക്കെതിരെ കേസ്

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം
cancel

ബംഗളൂരു: ദലിത് യുവാവിനെ നിർബന്ധിച്ച് മതം മാറ്റിയെന്ന പരാതിയിൽ ഹുബ്ബള്ളി പൊലീസ് 12 പേർക്കെതിരെ കേസെടുത്തു. കർണാടകയിലെ മാണ്ഡ്യയിൽ മദ്ദൂർ സ്വദേശി ശ്രീധർ ഗംഗാധർ (26) ആണ് പരാതിക്കാരൻ. സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, തന്നെ ഇസ്ലാമിലേക്ക് മാറ്റിയെന്നാണ് പരാതി. സാമ്പത്തിക പ്രയാസമുള്ളത് പറഞ്ഞപ്പോൾ കൊപ്പ സ്വദേശിയായ അതാവുറഹ്മാൻ എന്നയാൾ വിവിധ പള്ളികളിൽ കൊണ്ടുപോയെന്നും അസീസ് സാബ് എന്നയാൾ മതം മാറാൻ പ്രേരിപ്പിച്ചുവെന്നും പരാതിയിൽ ഉണ്ട്.

നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു, മറ്റ് മൂന്നുപേരെ കൂടി മതം മാറ്റാൻ ആവശ്യപ്പട്ടു, തോക്ക് പിടിച്ചുള്ള ഫോട്ടോയെടുത്ത് പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി എന്നും പറയുന്നു. കഴിഞ്ഞ മേയിലാണ് സംഭവം നടന്നതെന്നും സംഘം വിട്ടയച്ചത് ഇപ്പോഴാണെന്നും ഉടൻ തന്നെ പരാതി നൽകുകയായിരുന്നുവെന്നും ശ്രീധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forced conversionDalit manKarnataka News
News Summary - Dalit man in Karnataka forcibly converted
Next Story