കോടികളുടെ തട്ടിപ്പ് കേസ് സി.ഐ.ഡിക്ക് കൈമാറി
text_fieldsറോഷൻ സൽദാന
മംഗളൂരു: ബജാലിലെ ബൊളുഗുഡ്ഡെയിൽ താമസിക്കുന്ന റോഷൻ സൽദാന (43) ഉൾപ്പെട്ട 10 കോടി രൂപയുടെ തട്ടിപ്പ് കേസ് കൂടുതൽ അന്വേഷണത്തിനായി സി.ഐ.ഡി വിഭാഗത്തിന് കൈമാറി. രാജ്യവ്യാപകമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഇതിനകം അറസ്റ്റിലായ റോഷനെതിരെ ഈ കേസിൽ സി.ഇ.എൻ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഭൂമി ഇടപാടിൽ വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് ബിഹാറിൽ നിന്നുള്ള ബിസിനസുകാരനാണ് പ്രത്യേക പരാതി നൽകിയത്.
റോഷനെതിരെയുള്ള മറ്റ് പരാതികൾ ലോക്കൽ പൊലീസ് അന്വേഷിക്കുന്നത് തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ പരാതിക്കാരൻ റോഷൻ ഒരു കോടി രൂപ വഞ്ചിച്ചുവെന്ന് ആരോപിച്ച് പുതിയ പരാതിയുമായി പൊലീസ് കമീഷണറെ സമീപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഇ.എൻ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സി.ഐ.ഡിക്ക് മാറ്റിയ കേസ് ഉൾപ്പെടെ, റോഷനെതിരെ ഇപ്പോൾ മംഗളൂരുവിൽ ആകെ രണ്ട് എഫ്.ഐ.ആറുകൾ നിലവിലുണ്ട്. അറസ്റ്റിലായതിനുശേഷം, കൂടുതൽ കേസുകൾ പുറത്തുവരുകയാണ്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ അഞ്ച് കോടി രൂപ വഞ്ചിച്ചതും അസമിൽ നിന്നുള്ള പരാതിക്കാരനെ 20 കോടി രൂപ വഞ്ചിച്ചതും ചിത്രദുർഗയിൽ ആന്ധ്രപ്രദേശിലെ ഒരു ബിസിനസുകാരനെ 40 ലക്ഷം രൂപ വഞ്ചിച്ചതുമാണ് മറ്റ് കേസുകൾ. റോഷനുമായി ബന്ധപ്പെട്ട ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

