Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം തിരുത്താൻ കോൺഗ്രസ് സർക്കാർ

text_fields
bookmark_border
Congress -conflict
cancel

ബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ കാവിവത്കരിച്ച വിദ്യാഭ്യാസമേഖലയിൽ അഴിച്ചുപണി നടത്താൻ പുതിയ കോൺഗ്രസ് സർക്കാർ. സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിച്ച പാഠപുസ്തകങ്ങളിൽ മാറ്റംവരുത്തുമെന്നും ഇതിനായി വിദഗ്ധ സമിതിക്ക് ഉടൻ രൂപം നൽകുമെന്നും കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും പുരോഗമന എഴുത്തുകാരുടെ രചനകളടക്കം ഒഴിവാക്കുകയും ചെയ്തിരുന്നു.

അംബേദ്കറിന്റേതടക്കമുള്ള ഭാഗങ്ങളിൽ തിരുത്തൽ വരുത്തി. സാമൂഹിക സൗഹാർദത്തിന്‍റെ ശക്തനായ വക്താവായിരുന്ന 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണ എന്ന ബസവേശ്വരയെ പറ്റി തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. വിവാദമായതോടെ തിരുത്തൽ വരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഹെഡ്ഗേവാർ ഭാഗങ്ങളടക്കം മാറ്റിയിട്ടില്ല.

ഇത്തരം വിവാദഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം എഴുത്തുകാർ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

പാഠപുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്നത് തടയുമെന്നും പുതിയ അധ്യയന വർഷം തുടങ്ങിയതിനാൽ പഠനത്തിന് തടസ്സമുണ്ടാക്കാത്ത വിധത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കളങ്കമില്ലാത്ത വിദ്യാഭ്യാസം നൽകുകയാണ് കോൺഗ്രസ് സർക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായുള്ള മാറ്റങ്ങൾ വരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കുന്ന പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റേതാണ് ഈ നിർദേശം. ഭരണഘടനയുടെ മൂല്യങ്ങൾ എല്ലാവരിലേക്കും എത്തിക്കേണ്ടത് സർക്കാറിന്റെ ചുമതലയാണെന്ന് വകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു. ഈ അധ്യയന വർഷം മുതൽ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ 850 റസിഡൻഷ്യൽ സ്കൂളുകളിൽ നിർദേശം നടപ്പാക്കും. തുടർന്ന് മറ്റ് സ്കൂളുകളിലും നടപ്പാക്കും.

സ്കൂളുകളിൽ ഭരണഘടന പഠിപ്പിക്കാൻ പ്രത്യേക ക്ലാസുകൾ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സാമൂഹികക്ഷേമവകുപ്പിന്റെ മുഴുവൻ യോഗങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഇത് നടപ്പാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education sectorCongress govtcorruption
News Summary - Congress govt to correct corruption in education sector
Next Story