വ്യാജരേഖ നിർമാണം; കമ്പ്യൂട്ടർ സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsബംഗളൂരു: ആധാർ കാർഡും മാർക്ക് ലിസ്റ്റുകളും ഉൾപ്പെടെയുള്ള വ്യാജരേഖകൾ നിർമിച്ചതിന് കമ്പ്യൂട്ടർ സ്ഥാപന ഉടമയെയും സഹായിയെയും അറസ്റ്റുചെയ്തു. ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ഭവാനി റോഡിലെ ഗുരുദത്ത സൈബർ സെന്റർ എന്ന കമ്പ്യൂട്ടർ സ്ഥാപന ഉടമയായ രഘുവീർ (25), സഹായി യശ്വന്ത്(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.ടി.ഐ വിദ്യാഭ്യാസം നേടിയ രഘുവീർ മൂന്ന് വർഷമായി സ്ഥാപനം നടത്തുന്നു. എസ്.എസ്.എൽ.സി, പി.യു, പ്രവൃത്തി പരിചയ രേഖകൾ എന്നിവ 1000 മുതൽ 5000 രൂപ വരെ പ്രതിഫലം വാങ്ങിയാണ് വ്യാജമായി നിർമിച്ചു കൊടുത്തിരുന്നത്. കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് ഹെബ്ബഗൊഡി പൊലീസ് ഇൻസ്പെക്ടർ സോമശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

