കേന്ദ്രം കുറ്റം ഏറ്റില്ല; പ്രധാന്റെ രാജി പ്രതിഷേധം ഭയന്ന് -പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഖേദം പ്രകടിപ്പിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു. രാജ്യവ്യാപകമായി നടന്ന തുടർച്ചയായ വിദ്യാർഥി പ്രതിഷേധങ്ങളെ തുടർന്നാണ് മന്ത്രിയുടെ രാജി നിർബന്ധിതമായതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം പ്രധാന്റെ രാജിക്കത്തിൽ അംഗീകരിക്കുന്നില്ലെന്നും ദേശവിരുദ്ധ ശക്തികൾ സാഹചര്യം ചൂഷണം ചെയ്യുന്നത് തടയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചതിനെ ന്യായീകരിച്ചതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
പ്രധാന്റെ രാജി ബോധപൂർവമായുള്ളതല്ല, അല്ലെങ്കിൽ അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ടുള്ളതല്ല എന്നത് വളരെ വ്യക്തമാണ്; ഈ രാജ്യത്തെ വിദ്യാർഥികൾ അദ്ദേഹത്തെ നിർബന്ധിച്ചതുകൊണ്ടാണെന്ന് ഖാർഗെ പറഞ്ഞു. മേയ് 15 മുതൽ ജൂലൈ 25 വരെ പ്രധാൻ രാജിവെക്കാൻ മൂന്ന് മാസമെടുത്തു. മേയ് മാസത്തിൽ ചോദ്യപേപ്പർ ചോർന്നതായി സമ്മതിച്ചിട്ടും വിവാദത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനാൽ രാജിവെക്കുകയാണെന്ന് അദ്ദേഹം പറയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വന്ന് വിദ്യാർഥികളോട് ക്ഷമാപണം നടത്തണമെന്നും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായുള്ള സർക്കാറിന്റെ രൂപരേഖ വിശദീകരിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

