ബൈക്ക് ടാക്സി നിരോധനം; വാദം കേൾക്കൽ വ്യാഴാഴ്ചത്തേക്ക് മാറ്റി
text_fieldsബംഗളൂരു: കർണാടകയിലെ ബൈക്ക് ടാക്സി നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് കർണാടക ഹൈകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് നീട്ടി. ബൈക്ക് ടാക്സി നിരോധനത്തിനെതിരെ ഓൺലെൻ ടാക്സി സർവിസ് ദാതാക്കളായ ഒല, ഊബർ, റാപിഡോ എന്നിവ നൽകിയ ഹരജിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ. കാമേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കർണാടക ഹൈകോടതിയുടെ സിംഗ്ൾബെഞ്ചിന്റെ നിർദേശ പ്രകാരം കർണാടക സർക്കാർ ജൂൺ 16 മുതൽ ഓൺലൈൻ ബൈക്ക് ടാക്സി സേവനങ്ങൾ തടയുകയായിരുന്നു. ബൈക്ക് ടാക്സി സേവനം സംബന്ധിച്ച് കൃത്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതുവരെ ഈ സേവനം നിർത്തിവെക്കണമെന്നായിരുന്നു ഹൈകോടതി നിർദേശം.
അതേസമയം, കേസിൽ കക്ഷി ചേരാൻ അനുമതി തേടി വനിത യാത്രക്കാരുടെ പ്രതിനിധികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ബൈക്ക് ടാക്സി താരതമ്യേന ചെലവ് കുറഞ്ഞതും യാത്രക്ക് സുരക്ഷിതവുമാണെന്നുമായിരുന്നു അവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

