ബംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്
text_fieldsഅശ്വിനി വൈഷ്ണവ്
ബംഗളൂരു: ബംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് (സീറ്റർ) ട്രെയിൻ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബംഗളൂരു ബിഇഎംഎല്ലിന്റെ തിപ്പസാന്ദ്ര കാമ്പസ് സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം.
ഹാസനും മംഗളൂരുവും തമ്മിലുള്ള റെയിൽവേ ട്രാക്കുകൾ വൈദ്യുതീകരിച്ചു. പരീക്ഷണങ്ങളും നടക്കുന്നു.
കുത്തനെയുള്ള തീരദേശ ചരിവുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (എഇബി) സംവിധാനങ്ങളും സംയോജിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ബംഗളൂരു-മുംബൈ രണ്ട് പുതിയ സർവീസുകൾ അവതരിപ്പിക്കുമെന്ന് വൈഷ്ണവ് പ്രഖ്യാപിച്ചു, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും ഹുബ്ബള്ളി വഴി എൽഎച്ച്ബി കോച്ചുകളുള്ള സൂപ്പർഫാസ്റ്റ് സർവീസും ഇതിൽ ഉൾപ്പെടുന്നു.
നിർദിഷ്ട കെഎസ്ആർ ബംഗളൂരു-സിഎസ്എംടി മുംബൈ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഗുണ്ടക്കൽ, കലബുറുഗി വഴി പ്രവർത്തിക്കും, 24 മണിക്കൂറിനുള്ളിൽ 1,209 കിലോമീറ്റർ സഞ്ചരിക്കുന്ന നിലവിലുള്ള എസ്എംവിടി ബംഗളൂരു-എൽടിടി മുംബൈ സർവീസ് (16553/16554) സൂപ്പർഫാസ്റ്റ് ട്രെയിനായി അപ്‌ഗ്രേഡ് ചെയ്യാൻ ഒരുങ്ങുകയാണ്.ഇത് ഒരേ റൂട്ട് നിലനിർത്തിക്കൊണ്ട് മൊത്തത്തിലുള്ള യാത്രാ സമയം കുറക്കും.
അതേസമയം ബംഗളൂരു-മംഗളൂരു വന്ദേ ഭാരത് സർവീസ് നിലവിലുള്ള മംഗളൂരു-മഡ്ഗാവ് റൂട്ടിന്റെ (20645/20646) വിപുലീകരണമാവും. ബംഗളൂരുവിൽ നിന്നും മഡ്ഗാവിൽ നിന്നും രാവിലെ പ്രത്യേക റേക്കുകൾ ഉപയോഗിച്ച് ട്രെയിൻ സർവീസ് നടത്താനുള്ള പദ്ധതികൾ നിലവിലുണ്ട്. യാത്രാ സമയം റൂട്ടിലെ നിലവിലുള്ള ഏറ്റവും വേഗതയേറിയ സർവീസിനേക്കാൾ കുറഞ്ഞത് ഒരു മണിക്കൂർ കുറവായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

