Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരു...

മംഗളൂരു നഗരത്തിൽ സാമുദായിക കലാപത്തിന് ശ്രമം; മൂന്ന് അറസ്റ്റ്

text_fields
bookmark_border
മംഗളൂരു നഗരത്തിൽ സാമുദായിക    കലാപത്തിന് ശ്രമം; മൂന്ന് അറസ്റ്റ്
cancel

മംഗളൂരു: രാത്രി ഒറ്റക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം.ജി. ഷെട്ടി കോളജ് റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവുമായി ബന്ധപ്പെട്ട് കുളൂർ പഞ്ചിമുഗറു ദനുഷ് ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന ചരൻ രാജ് എന്ന ചരൺ ഉരുണ്ടഡിഗുഡ്ഡെ (23), സൂറത്ത്കൽ ഹൊസബെട്ടുവിലെ സുമന്ത് ബർമൻ(24), കോഡിക്കൽ സുങ്കതകട്ട കൽബാവി റോഡിലെ കെ. അവിനാഷ് (24) എന്നിവരാണ് അറസ്റ്റിലായത്.

കാവൂർ ശാന്തി നഗറിൽ താമസിക്കുന്ന കെ. ശുഐബാണ് (28) ഞായറാഴ്ച രാത്രി അക്രമത്തിന് ഇരയായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ സ്കൂട്ടറിൽ വന്ന സംഘം തടഞ്ഞ് കുപ്പായത്തിന്റെ പിറകിൽ ഒളിപ്പിച്ച വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശുഐബ് പൊലീസിനോട് പറഞ്ഞിരുന്നു. കുതറി മാറിയതിനാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട് ഓടുന്നതിനിടെ അക്രമികൾ കല്ലെറിഞ്ഞും പരിക്കേല്പിച്ചു.

അറസ്റ്റിലായ ചരണിന് എതിരെ ഉർവ, പണമ്പൂർ പൊലീസ് സ്റ്റേഷനുകളിൽ ഓരോന്നും കാവൂർ സ്റ്റേഷനിൽ മൂന്നും കേസുണ്ട്. സുമന്ത് പണമ്പൂർ, ബാർകെ സ്റ്റേഷനുകളിൽ ഓരോന്നും കാവൂരിൽ രണ്ടും കേസുകളിൽ പ്രതിയാണ്. ഉർവ സ്റ്റേഷനിൽ നാലും കങ്കനാടിയിൽ ഒന്നും കേസുകൾ അവിനാഷിന് എതിരെയുണ്ട്.

ശുഐബിനെ അപായപ്പെടുത്തി സാമുദായിക സംഘർഷം സൃഷ്ടിക്കാൻ നടത്തിയ അക്രമം എന്ന നിഗമനത്തിൽ എത്തിയ പ്രതികളെ പൊലീസ് 24 മണിക്കൂറിനകം പിടികൂടുകയായിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് ആർ. ജയിന്റെ നിർദേശമനുസരിച്ച് അസി. പൊലീസ് കമീഷണർ മനോജ് കുമാർ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ അംശു കുമാർ, ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalorecommunal riots
News Summary - Bangalore-communal riots
Next Story