രക്തസ്രാവത്തിൽ മരിച്ച ആശാവർക്കറുടെ കുഞ്ഞും മരിച്ചു; ആശുപത്രിക്കെതിരെ പരാതി
text_fieldsഭവ്യ
മംഗളൂരു: പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവംമൂലം ബുധനാഴ്ച മംഗളൂരു ഗവ. വെന്റ് ലോക് ആശുപത്രിയിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. പുത്തൂരിലെ ആശാവർക്കറും ഹിറെബൻഡഡി മുറ കോളനിയിലെ ബാലകൃഷ്ണ ഗൗഡയുടെ ഭാര്യയുമായ ഭവ്യയുടെ (28) കുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ച പുത്തൂർ ഗവ. ആശുപത്രിയിൽ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയ യുവതിയെ പിറ്റേന്ന് രക്തസ്രാവം കാരണം വെന്റ് ലോക്കിലേക്ക് മാറ്റിയതായിരുന്നു.
മാതാവിന്റെ മരണത്തെത്തുടർന്ന് വെന്റ് ലോക് അധികൃതരുടെ പരിചരണത്തിലായിരുന്നു നവജാത ശിശു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തന്റെ ഭാര്യയുടേയും കുഞ്ഞിന്റേയും മരണകാരണം എന്ന് ബാലകൃഷ്ണ ഗൗഡ ജില്ല ഡെപ്യൂട്ടി കമീഷണർക്കും ജില്ല ആരോഗ്യ ഓഫിസർക്കും നൽകിയ പരാതിയിൽ പറഞ്ഞു. അന്വേഷണം നടത്തുമെന്ന് ഡി.സി ഗൗഡയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

