Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആതിഥ്യ മധുരം...

ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര

text_fields
bookmark_border
ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര
cancel
camera_alt

സച്ചിന്‍ സൂന്തൊടു യാത്രക്കിടയില്‍

ബംഗളൂരു: സുള്യ സ്വദേശിയും സാഹസിക സഞ്ചാരിയും ഗാര്‍ഡന്‍ സിറ്റി യൂനിവേഴ്സിറ്റി അധ്യാപകനുമായ സച്ചിന്‍ സൂന്തൊടു ആതിഥ്യത്തിന്‍റെ സ്വാദ് നുകര്‍ന്നു സഞ്ചരിക്കുകയാണ്. ബാല്യത്തില്‍ കേട്ട പഞ്ചതന്ത്രകഥകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ഈറ്റില്ലമായ ഗ്രാമങ്ങളിലൂടെ സഞ്ചാരപഥം തിരഞ്ഞെടുക്കുകയാണ്.

65 ദിവസം കൊണ്ട് നടത്തിയ ബൈക്ക് യാത്രയില്‍ നിരവധി മനുഷ്യരെ കണ്ടും കെട്ടും അറിവിന്‍റെ നിധികള്‍ സമ്പാദിക്കുകയാണ്. ഒക്ടോബര്‍ 17 ന്ആരംഭിച്ച ബൈക്ക് യാത്ര 28 സംസ്ഥാനങ്ങളും 12 ശിവക്ഷേത്രങ്ങളും ആറ് ബോര്‍ഡറുകളും പിന്നിട്ടു ഡിസംബര്‍ 21 ന് അവസാനിച്ചു. ‘തനിച്ചുള്ള യാത്രയില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. രണ്ടു വര്‍ഷത്തോളം ഇതിനായി പ്ലാനുകള്‍ തയാറാക്കി.

ഭാഷ ഒരിക്കലും പ്രശ്നമായില്ല. ചൂടും തണുപ്പും നിറഞ്ഞ കലാവസ്ഥയെ അഭിമുഖീകരിക്കാന്‍ മാനസികമായും ശാരീരികമായും തയാറായിരുന്നുവെന്നും സച്ചിന്‍ പറയുന്നു. യാത്രയില്‍ നിരവധി പരിക്കുകള്‍ ഉണ്ടായി. കൂടാതെ മണിപ്പൂരില്‍ സംഘര്‍ഷങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. എല്ലാത്തിനെയും മനോധൈര്യത്തോടെ നേരിട്ടു. കാമ്പസിലെ അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍ണ പിന്തുണയാണ് യാത്രക്ക് നല്‍കുന്നത്. എട്ട് വര്‍ഷമായി ട്രെക്കിങ്, ബൈക്കിങ് എന്നിവ ചെയ്യുന്നുണ്ട്. എല്ലാ ദിവസവും എട്ട് കിലോമീറ്ററും ശനി, ഞായര്‍ ദിവസങ്ങളില്‍ 30 മുതല്‍ 32 കിലോമീറ്ററും ഓടും. യാത്രക്കായി മാംസാഹാരം പൂര്‍ണമായും ഒഴിവാക്കി.

ധാരാളം വെള്ളം കുടിക്കും. ഭക്ഷണം രണ്ടു നേരമായി ചുരുക്കി. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടി പെട്രോള്‍ പമ്പ്, റാപ്പിഡോ, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ആളുകളുടെ പെരുമാറ്റ രീതികള്‍ ശ്രദ്ധിച്ചു. എന്തു തടസ്സം വന്നാലും യാത്ര തുടരുമെന്ന് ദൃഢപ്രതിഞ്ജ ചെയ്തു. രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കുകയും ആളുകളുടെ ആതിഥ്യം സ്വീകരിച്ചു അവരുടെ വീടുളിലും സുഹൃത്തുക്കളുടെ വീടുകളിലുമായി താമസം ചുരുക്കി.

ഇന്ത്യയുടെ സംസ്ക്കാരം നേരിട്ടറിയാനും വൈവിധ്യം തിരിച്ചറിയാനും യാത്ര സഹായകമായി. കാലാവസ്ഥ മോശമായ ഇടങ്ങളില്‍ യാത്ര നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാക്കി ചുരുക്കി. എല്ലാവരും ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിനുള്ള തത്രപ്പാടില്‍ നമുക്ക് നമ്മുടെ അസ്തിത്വം നഷ്ടപ്പെടുന്നു. മനസ്സമാധാനത്തിനാണ് താന്‍ മുന്‍ ഗണന കൊടുക്കുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും പ്രധാനമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം യാത്രകളിലൂടെ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാന്‍ ശ്രമിക്കുകയാണ്. ഓരോ യാത്രക്കും കൃത്യമായ പ്ലാനിങ്ങും അധ്വാനവും ആവശ്യമാണ്. ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് കുതിക്കുമ്പോള്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു. യാത്രകളിലൂടെ നേടിയ സുന്ദരമായ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി പുസ്തകരചനയുടെ പണിപ്പുരയില്‍ ഇരുന്നു അടുത്ത യാത്രക്കുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് സച്ചിന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journeymetrohospitality
News Summary - A journey steeped in the sweetness of hospitality
Next Story