Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു...

ബംഗളൂരു സ്റ്റേഡിയത്തിൽ 11 പേരുടെ മരണം; മുഖ്യമന്ത്രിയെ അറിയിക്കാൻ രണ്ടു മണിക്കൂർ വൈകിച്ചു

text_fields
bookmark_border
ബംഗളൂരു സ്റ്റേഡിയത്തിൽ 11 പേരുടെ മരണം; മുഖ്യമന്ത്രിയെ അറിയിക്കാൻ രണ്ടു മണിക്കൂർ വൈകിച്ചു
cancel
camera_alt

സിദ്ധരാമയ്യ

ബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും അമ്പതോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിക്കാൻ രണ്ടു മണിക്കൂർ വൈകിച്ചു.

‘തിക്കിലും തിരക്കിലും പെട്ട് ആദ്യ മരണം സംഭവിച്ചത് വൈകീട്ട് 3.50 നാണ്. പക്ഷേ, എനിക്ക് അതിനെക്കുറിച്ച് വിവരം ലഭിച്ചത് വൈകീട്ട് 5.45 ന് മാത്രമാണ്.’-മുഖ്യമന്ത്രി ഞായറാഴ്ച വൈകിട്ട് മൈസൂരു വിമാനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

തിക്കിലും തിരക്കിലുംപെട്ടത് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണെന്നും പരിപാടി നടന്ന വിധാൻ സൗധക്ക് സമീപമല്ലെന്നും മുഖ്യമന്ത്രി തുടർന്നു. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ നാണക്കേടിന്റെ പ്രശ്നമില്ല. ഇത്തരമൊരു സംഭവം സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് താൻ ആവർത്തിക്കുന്നു. പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണ് ഇത് സംഭവിച്ചത്. തനിക്ക് വേദനയുണ്ട്. സർക്കാറിന് മുഴുവൻ വേദനയുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ തന്നെ അറിയിച്ചിരുന്നില്ല. അതിനാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചു, ഇന്റലിജൻസ് ഐ.ജിയെ മാറ്റി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയെ മാറ്റി-സിദ്ധരാമയ്യ പറഞ്ഞു. വിധാൻ സൗധയുടെ പ്രൗഢഗംഭീരമായ പടികളിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഡി.സി.പി സെക്യൂരിറ്റി ഡി.പി.എ.ആർ സെക്രട്ടറി സത്യവതിയിൽനിന്ന് അനുമതി തേടിയിരുന്നുവെന്ന് സിദ്ധരാമയ്യ വിശദീകരിച്ചു.

സർക്കാർ അനുമതി നൽകിയാൽ അനുമതി നൽകാമെന്ന് അവർ അവരോട് പറഞ്ഞു. ചില നിബന്ധനകളോടെയാണ് ഡി.പി.എ.ആർ സെക്രട്ടറി അനുമതി നൽകിയത്. പൊലീസ് അത് പാലിക്കേണ്ടതുണ്ടായിരുന്നു. പൊലീസ് അനുമതി നൽകിയിട്ടുണ്ടെന്നും അവർ പരിപാടി നടത്തുമെന്നും ചീഫ് സെക്രട്ടറി തന്നെ അറിയിച്ചു. ആഡംബര പടികളിൽ ആ പരിപാടി സംഘടിപ്പിച്ച കെ.‌എസ്‌.സി‌.എ സെക്രട്ടറിയും ട്രഷററും എന്നെ ക്ഷണിച്ചു. ഗവർണറും പങ്കെടുക്കുമെന്ന് തന്നോട് പറഞ്ഞു. വിധാൻ സൗധ പരിസരത്ത് ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. പക്ഷേ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചില്ല- മുഖ്യമന്ത്രി പറഞ്ഞു.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sidharamiahchinna swami stadiumLatest NewsBengaluru Stampede
News Summary - 2 hours delyed to inform the chief minister about the Bangalore stampede
Next Story