Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാള്‍ മാര്‍ക്സ്...

കാള്‍ മാര്‍ക്സ് ലോക്കല്‍ സെക്രട്ടറിയോട് പറയുന്നത്

text_fields
bookmark_border
കാള്‍ മാര്‍ക്സ് ലോക്കല്‍ സെക്രട്ടറിയോട് പറയുന്നത്
cancel

കാള്‍ മാര്‍ക്സ് ആദ്യം കൈകള്‍കൊണ്ട് നീണ്ടതാടി ഒന്നുഴിഞ്ഞു. പിന്നെ കൈകള്‍ രണ്ടും തൊഴുത് കൊണ്ട് ഭാര്യയോടും മകളോടും പറഞ്ഞു.
‘അന്ന് ന്യൂയോര്‍ക്ക് ട്രിബ്യൂണലില്‍ സ്ഥിരമായി കോളമെഴുതി കോടികളുണ്ടാക്കാത്തതിന് പ്രിയപ്പെട്ട ജെന്നീ മാപ്പ്’
നല്ലനാളെ വരുമെന്ന് സ്വപ്നം കണ്ട് പലപ്പോഴും നിങ്ങളെയൊക്കെ പട്ടിണിക്കിട്ട്, മൂലധനം എഴുതിയതിന് മോളേ എലീനാ മാപ്പ്, മാപ്പ്.

മോഹന്‍ദാസ് കരം ചന്ദ്ഗാന്ധി
ഗോഡ്സെയോട്
യേശുക്രിസ്തു
യൂദാസിനോട്
മുഹമ്മദ് നബി
അബൂജഹലിനോട്
മോസസ്
ഫറോവയോട്
ചന്ദ്രശേഖരന്‍
കൊടി സുനിയോട്
മാപ്പ്, മാപ്പ്.
ഓത്തുപള്ളിയിലെ കുട്ടികള്‍ നാടകം കളിക്കരുത്. മഹല്ല് കമ്മിറ്റി കണ്ണുരുട്ടി മതത്തില്‍നിന്ന് പുറത്താക്കും.
മാപ്പ്
മഹല്ല് കമ്മറ്റിയോട് മദ്റസ കുട്ടികള്‍.
എസ്.എന്‍.ഡി.പി ശാഖകളോട്
ആട്ടിന്‍ കുഞ്ഞുങ്ങള്‍
മാപ്പ്, മാപ്പ്.
കാരണവന്മാര്‍ ചാരു കസേരകളില്‍ മലര്‍ന്നുകിടന്നു ഇടക്ക് കോളാമ്പി കയ്യിലെടുത്ത് മുറുക്കിത്തുപ്പും. ആ നല്ലനേരം നോക്കി പോയി മാപ്പ് പറ.
മാപ്പ്.
ഗുരുക്കന്മാര്‍ ചൂരല്‍ വടിയുമായിവന്ന് ചന്തിക്കിട്ട് നല്ല അടിതരും.
അതിനുമുമ്പേ പോയി മാപ്പ് പറ.
മാപ്പ്.


പോളിറ്റ്ബ്യൂറോ അംഗത്തിന് മാത്രമല്ല യെച്ചൂരിക്ക് മുതല്‍ ഏരിയാ സെക്രട്ടറിക്കുവരെ ഖുത്ബുദ്ധീന്‍ അന്‍സാരിയുടെ അതേ പഴയ മുഖം.
എല്ലാവരും അന്‍സാരിയെപ്പോലെ കൈകൂപ്പി മാപ്പ് ചോദിക്കുന്നു.
മാപ്പ്.
മാപ്പ് പറയലും കാലിന് കുമ്പിടലുമൊക്കെ എന്തു നല്ലശീലമാണ്!
വിപ്ളവമിതാ വീട്ടിന് പുറത്തത്തെി വാതിലില്‍ മുട്ടുന്നു.
വാതില്‍ തുറക്കും മുമ്പ് സഖാക്കളെ ഇങ്ങനെ എഴുതി വേദനിപ്പിച്ചതില്‍ മാപ്പ്.
ഒന്നുകൂടി:
ഒരൊറ്റ മാപ്പില്‍ ഒതുക്കാമായിരുന്നില്ളേ പിന്നെ എന്തിനായിരുന്നു ഇത്രയേറെ... എന്നെഴുതിയതിന് കെ.ജി. ശങ്കരപിള്ള മാപ്പ് പറയേണ്ടി വരിക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story