പാലിയാണയിൽ ലഹരി മാഫിയ വിലസുന്നു
text_fieldsമാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പാലിയാണ, കക്കടവ് പ്രദേശങ്ങളിൽ ലഹരി മാഫിയക ൾ വിലസുന്നു. നടപടി എടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി. പ്രദേശങ്ങളിലെ ജന ങ്ങളുടെ സ്വൈര ജീവിതം തകർന്ന നിലയിലാണ്. പുഴയോരം കേന്ദ്രീകരിച്ചാണ് മദ്യമാഫിയ രാത്രികാലങ്ങളിൽ തമ്പടിക്കുന്നത്. വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കക്കടവ് പുഴയോരമാണ് പ്രധാനമായും ഇവരുടെ കേന്ദ്രം. മദ്യം, കഞ്ചാവ് എന്നിവയുടെ വിൽപന ഇവിടങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതോടൊപ്പം പുഴയിൽനിന്ന് അനധികൃത മണൽക്കടത്തും വ്യാപകമാണ്.
സമീപത്തെ ആദിവാസി കോളനികൾ മദ്യത്തിെൻറ പിടിയിലാണ്. നിത്യേന കോളനികളിൽ അടിപിടിയും വഴക്കും പതിവാണ്. പുഴയോരത്ത് ചേർന്നുള്ള കള്ളുഷാപ്പിൽനിന്നു മദ്യപിച്ചെത്തുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നാട്ടുകാർക്ക് തലവേദനയാണ്. മദ്യപർ ഉപയോഗിച്ചതിനുശേഷം വലിച്ചെറിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക് വസ്തുക്കളും പുഴയിലാണ് തള്ളുന്നത്. ഇത് പരിസ്ഥിതിക്ക് ദോഷമായി ഭവിക്കുന്നുണ്ട്. പുഴയുടെ ഇരുകരകളും വെള്ളമുണ്ട, പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധികളിലാണ്. ദൂരം കൂടുതൽ കാരണം പൊലീസിന് ഇവിടങ്ങളിൽ പെട്ടെന്ന് എത്താൻ കഴിയാത്തതാണ് സാമൂഹിക വിരുദ്ധ സംഘങ്ങൾക്ക് തുണയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.