Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 8:21 PM GMT Updated On
date_range 6 May 2020 8:21 PM GMTഇ-പാസുമായി വന്നവരെ അതിർത്തിയിൽ തടഞ്ഞു
text_fieldsbookmark_border
കൈകുഞ്ഞും ഗർഭിണികളടക്കമുള്ളവരും വലഞ്ഞു ഗൂഡല്ലൂർ: കർണാടകത്തിൽനിന്ന് നീലഗിരിയിലേക്ക് പ്രവേശന അനുമതി ലഭിച്ചവരെ കർണാടക-തമിഴ്നാട് അതിർത്തിയിലെ കക്കനല്ല ചെക്പോസ്റ്റിൽ തടഞ്ഞുവെച്ചു. ബുധനാഴ്ച രാവിലെ എട്ടരമുതൽ എത്തിയ 50 പേരാണ് ഒരു തുള്ളിവെള്ളംപോലും ലഭിക്കാത്ത വനഭാഗത്തെ ചെക്പോസ്റ്റിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകീട്ട് ആറുവരെയായിട്ടും ഇവരെ കടത്തിവിടാൻ ആരോഗ്യവകുപ്പ് ജീവനക്കാർ തയാറാവുന്നില്ല. ഗൂഡല്ലൂർ, ഊട്ടി, കൂനൂർ ഉൾപ്പെടെ ഭാഗത്തേക്കുള്ളവരാണ് ഇ-പാസുമായി എത്തിയിട്ടുള്ളത്. ഇവരിൽ രണ്ടുമാസംപ്രായമുള്ള കൈക്കുഞ്ഞും ഒമ്പതു മാസമായ ഗർഭിണിയുംവരെയുണ്ട്. വൈകുന്നേരംവരെയായപ്പോൾ ഊട്ടിയിൽനിന്ന് പാൽ എത്തിച്ചാണ് കുഞ്ഞിന് നൽകിയത്. കോളജ് വിദ്യാർഥികളടക്കമുള്ളവർ കരഞ്ഞുകണ്ണീർവാർക്കുകയാണ് ചെയ്യുന്നത്. ആരെയും കടത്തിവിടേണ്ടെന്ന് കലക്ടറുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് ആരോഗ്യവകുപ്പ് അധികൃതർ തടയുന്നതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story